ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട സിദ്ധ പുനപ്രവേശനോത്സവത്തിൽ നിന്നും മാറിനിന്നു
Tuesday, September 3, 2024 8:01 AM IST
കൽപ്പറ്റ: മേപ്പാടി ഉരുൾപൊട്ടലിൽ എല്ലാവരും നഷ്ടപ്പെട്ട മുണ്ടക്കൈ എൽപി സ്കൂളിലെ കെജി വിദ്യാർഥിനി സിദ്ധരത്തുൽ മുൻഹാന എന്ന സിദ്ധ ഇന്നലെ സ്കൂളിലെത്തിയപ്പോഴും ക്ലാസ് മുറിയിൽ തനിയെ കഴിയുകയായിരുന്നു.

മുണ്ടക്കൈ, ചൂരൽമല സ്കൂളിലെ കുട്ടികൾക്ക് ഇന്നലെ മുതൽ മേപ്പാടി സ്കൂളിൽ പുനപ്രവേശനോൽസവത്തോടെ ക്ലാസ് ആരംഭിച്ചപ്പോഴാണ് സിദ്ധ ക്ലാസ് മുറിയിൽ തനിയെ നിന്നത് പ്രവേശനോൽസവത്തിന്‍റെ ഭാഗമായുള്ള ആഘോഷം സ്കൂളിന്‍റെ മുറ്റത്തെ പന്തലിൽ നടക്കുന്പോഴാണ് മൈക്കിന്‍റെയും ബാന്‍റ് മേളത്തിന്‍റെയും ശബ്ദഘോഷത്തെ ഭയന്ന് മറ്റ് കുട്ടികളോടൊപ്പം പോകാതെ ക്ലാസ് മുറിയിൽ തനിയെ ഇരുന്നത്. ഉരുൾപൊട്ടൽ നടന്ന പുഞ്ചിരമട്ടത്തെ കുളിയോടൻ ഷംസുദീൻ - ഷബ്ന ദന്പതികളുടെ രണ്ട് മക്കളിൽ ഇളയ കുട്ടിയാണ് സിദ്ധ. സ്വന്തമായി റിസോർട്ട് നടത്തുകയായിരുന്നു ഷംസുദ്ദീൻ.

മാതാപിതാക്കൾക്ക് പുറമേ അഞ്ചാം ക്ലാസുകാരിയായ സഹോദരി ഷംനയേയും ഉപ്പയുടെ മാതാപിതാക്കളെയും സഹോദരനും സഹോദരന്‍റെ ഭാര്യയും ഒരു കുട്ടിയുമുൾപ്പെടെ കുടുംബത്തിലെ ഒന്പത് പോരാണ് സിദ്ധയെ തനിച്ചാക്കി ഉരുൾവെള്ളത്തിൽ ഒഴുകിപ്പോയത്. ഷബ്നയുടെ സഹോദരി ചെന്പോത്തറയിലുള്ള സജ്നയുടെ കൂടെയാണ് ഇപ്പോൾ സിദ്ധ കഴിയുന്നത്.


ഇവരുടെ കൈപിടിച്ചാണ് ഇന്നലെ പുനപ്രവേശനോൽസവം നടക്കുന്ന മേപ്പാടി സ്കൂളിലെക്ക് ഈ കുഞ്ഞ് എത്തിയത്. ഇവിടെ എത്തിയപാടെ മറ്റ് കുട്ടികളെ കണ്ടപ്പോൾ കളിസാധനങ്ങളിൽ അൽപ്പനേരം കളിക്കാൻ താത്പര്യം കാണിച്ചെങ്കിലും ഭയം വിട്ടുമാറിയിട്ടില്ല ഈ കുരുന്നിന്. എന്തെങ്കിലും ഒച്ചകേട്ടാൽ ഉരുൾപൊട്ടലിന്‍റെ ശബ്ദമാണെന്ന് കരുതി കുട്ടി ഭയന്ന് കരയുകയാണെന്ന് സജ്ന പറഞ്ഞു.

സ്കൂളിലേയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് ഇറങ്ങിയത്. ഇടയ്ക്കിടെ സഹോദരിയേയും മതാപിതാക്കളെയും ചോദിക്കും. എന്തുപറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കുമെന്ന് അറിയുന്നില്ലെന്നും സ്കൂളിലെത്തുന്പോൾ മറ്റു കുട്ടികളോട് ചേർന്ന് കളിക്കുന്പോഴെങ്കിലും കുഞ്ഞ് മനസിൽ നിന്ന് പേടി മാറുമല്ലോ എന്ന് കരുതിയാണ് കുഞ്ഞിനെ പുനഃപ്രവേശനോത്സവ ദിവസം സ്കൂളിൽ കൊണ്ടുവന്നതെന്നും അമ്മയുടെ സഹോദരി സജ്ന പറഞ്ഞു.