മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്
Monday, September 2, 2024 6:08 AM IST
മുള്ളൻകൊല്ലി : ക്വാറികൾക്കു പ്രവർത്തനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പഞ്ചായത്ത് ഓഫീസ് മാർച്ചും നടത്താൻ സിപിഎം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിൽ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളൻകൊല്ലി.

കർണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കൽ ഖനനത്തിനു ലൈസൻസ് ലഭ്യമാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങൾ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തരമായി സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണം.


അഴിമതി ആരോപണം പുറത്തുവന്നശേഷം ഭരണസമിതി യോഗം ചേരാതെ നിലവിലെ ക്വാറികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. അഴിമതി ആരോപണത്തിൽ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ്ബാബു, പി.ജെ. പൗലോസ്, കെ.വി. ജോബി, സി.പി. വിൻസന്‍റ്, പി.എസ്. കലേഷ്, കെ.ടി. ജോളി എന്നിവർ പ്രസംഗിച്ചു.