മുള്ളൻകൊല്ലി പഞ്ചായത്തിലെ കരിങ്കൽ ക്വാറി: സിപിഎം നടത്തുന്ന സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
Wednesday, September 4, 2024 5:50 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് പ്രദേശത്തെ സിപിഎം നേതൃത്വം പഞ്ചായത്ത് ഭരണസമിതിക്ക് എതിരേ സമര നാടകം നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് കോണ്‍ഗസ് മണ്ഡലം കമ്മിറ്റി അപഹസിച്ചു.

ജനവാസ മേഖലകളിലും മല അടിവാരങ്ങളിലും കരിങ്കൽ ക്വാറി മാഫിയയ്ക്ക് സ്ഥലം എടുത്ത് കൊടുക്കുന്നതിന്‍റെ ഇടനിലക്കാർ പ്രദേശത്തെ സിപിഎം നേതാക്കളാണ്. അതിന് വൻതുക കമ്മീഷനായി ഇക്കൂട്ടർ വാങ്ങിയെടുക്കുന്നു. സ്ഥലങ്ങൾ ചെറിയ വിലയ്ക്ക് അഡ്വാൻസ് നൽകി വാങ്ങി പിന്നീട് വൻതുകക്ക് മറിച്ച് വിറ്റും ലക്ഷങ്ങളാണ് ഇവർ സന്പാദിക്കുന്നത്.

ചില നേതാക്കളുടെ വീട്, കെട്ടിട നിർമാണങ്ങൾ പോലും ക്വാറി ഉടമകൾ നടത്തികൊടുക്കുന്നകാര്യം നാട്ടിലെങ്ങും പാട്ടാണ്. ക്വാറികളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള വിവിധ സർക്കാർ ഏജൻസികളുടെ അനുമതിക്കുള്ള കടലാസുപണികൾ മുതൽ അനുമതി വാങ്ങികൊടുക്കുന്നതുവരെ ജില്ലാ നേതാവടങ്ങിയ സിപിഎം സംഘമാണ്.

അതിന് അവർ ഭരണ, യൂണിയൻ സ്വാധീനം ഉപയോഗിക്കുന്നു. മുള്ളൻകൊല്ലിയിൽ അനുമതി കാത്തുകിടക്കുന്ന ക്വാറികളിൽ പലതിനും ജില്ലയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കളുടെ ബിനാമികളാണുള്ളത്. ജനവാസമേഖലകളിൽ അന്പത് മീറ്റർ ദൂരപരിധി നിശ്ചയിച്ചതും വിവിധ സർക്കാർ ഏജൻസികളുടെ അനുമതി ലഭിച്ചാൽ ഗ്രാമപഞ്ചായത്തുകൾ അനുമതിക്ക് തടസം നിൽക്കരുതെന്നുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ നയത്തിൽ സർക്കാർ മാറ്റം വരുത്തണം.


മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണ സമിതി യാതൊന്നും വഴിവിട്ട് നടപ്പിലാക്കിയിട്ടില്ല. ക്വാറി മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന മേഖലയിലെ സിപിഎം നേതാക്കൾ തങ്ങളുടെ മുഖം രക്ഷിക്കാൻ ഇരട്ടത്താപ്പ് സമരവുമായി ഇറങ്ങിയത് പൊതു സമൂഹം തിരിച്ചറിയണമെന്നും പഞ്ചായത്ത് ഭരണസമിതിക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടെന്നും അപവാദ പ്രചരണങ്ങൾക്ക് ശക്തമായ മറുപടി നൽകാനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്‍റ് ഷിനോ തമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്‍റ് വർഗീസ് മുരിയൻകാവിൽ, ജോയി വാഴയിൽ, ജോസ് കണ്ടംതുരുത്തി, സണ്ണി മണ്ഡപത്തിൽ, സി.കെ. ജോർജ്, ജോർജ് എടപ്പാട്ട്, സുനിൽ പാലമറ്റം, ഷിനോയി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.