പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് സിപിഎം ആരോപണം അടിസ്ഥാനരഹിതം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
Wednesday, September 4, 2024 5:50 AM IST
പുൽപ്പള്ളി: സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമിക്കാൻ 2010ൽ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ ടെലഫോണ്‍ എക്സചേഞ്ചിന് സമീപം 20 സെന്‍റ് ഭൂമി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിട്ടുനൽകിയതാണെന്ന് ഗ്രാമപഞ്ചായത്തംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഭൂമി സമീപവാസികൾ കയ്യേറിയതിനാൽ ഇപ്പോൾ കോടതിയിൽ കേസ് നടക്കുന്ന സാഹചര്യമാണുള്ളത്.

പിന്നിടുവന്ന ഭരണസമിതി 2016ൽ വില്ലേജ് ഓഫീസിന് സമീപം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിനായി തീരുമാനിച്ച് സർക്കാരിലേക്ക് കത്ത് നൽകിയിരുന്നു. 2020ൽ ഭരണത്തിലെത്തിയ യുഡിഎഫ് ഭരണസമിതി 2021 ൽ ഡിഡിപിയുടെ നിർദേശപ്രകാരം എല്ലരേഖകളും സമർപ്പിക്കുകയും സൈറ്റിന്‍റെ അനുയോജ്യ സാക്ഷ്യപത്രം നൽകുകയും ചെയ്തു.

അതിന് ശേഷം അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരെ നേരിൽ കണ്ട് സർക്കാർ അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ നടപടിയുണ്ടാകാതെ വന്നപ്പോൾ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് കത്ത് നൽകിയിരുന്നു.

പഞ്ചായത്ത് ഭരണസമിതിക്ക് എടുക്കാവുന്ന മുഴുവൻ തീരുമാനങ്ങളും എടുത്ത് സർക്കാരിന് സമർപ്പിച്ചിട്ടും ഇതുവരെ സർക്കാരിൽ നിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ ആശയക്കുഴപ്പമുണ്ടാക്കാനും തങ്ങളുടെ കടമയിൽ പരാജയപ്പെട്ട സംസ്ഥാന ഭരണനേതൃത്വം അതിന്‍റെ ജാള്യത മറക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്ത് ഭരണസ്മിതിക്കെതിരേ ആക്ഷേപമുന്നയിക്കുന്നത്.

ആരോപണമുന്നയിക്കുന്നതിന് പകരം ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന പഞ്ചായത്ത് ഭരണസമിതി യോടൊപ്പം ചേർന്ന് നാടിന്‍റെ ഭാഗമായ സബ് രജിസ്ട്രർ ഓഫീസ് ഇവിടെ നിലനിർത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യേണ്ടത്. പുൽപ്പള്ളിക്കനുവദിക്കാമെന്നുപറഞ്ഞ ഫയർ സ്റ്റേഷൻ അടിയന്തരമായി അനുവദിക്കുന്നതിനുള്ള രാഷ്ട്രീയ സമ്മർദ്ദം നടത്താൻ സിപിഎം നേതൃത്വം തയാറകണമെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലിപ് കുമാർ, ജോളി നരിതൂക്കിൽ, വൈസ് പ്രസിഡന്‍റ് ശോഭന സുകു, ശ്രീദേവി മുല്ലയ്ക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് മാറ്റരുത്: കർഷക വയോജനവേദി

പുൽപ്പള്ളി: 42 വർഷമായി പുൽപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന സബ് രജിസ്ട്രാർ ഓഫീസ് മുള്ളൻകൊല്ലിയിലേക്ക് മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കർഷക വയോജന വേദി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുൽപ്പള്ളി, പുതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ് എല്ലാവർക്കും സൗകര്യപ്രദമാണ്.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥലം നൽകിയിട്ടും അതിനെ കണക്കിലെടുക്കാതെ മുള്ളൻകൊല്ലിക്ക് മാറ്റുന്നതിനെതിരേ കർഷക വയോജന വേദി ശക്തമായ സമരം നടത്തുമെന്നും ഭാരവഹികൾ അറിയിച്ചു. ജോർജ് കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. മണപ്പള്ളി കൃഷ്ണൻകുട്ടി, ഇടപ്പുളവിൽ പൗലോസ്, ബേബി കൈനിക്കുടി, കെ.കെ. കൃഷ്ണൻകുട്ടി, പൗലോസ് അരിക്പുറത്ത് എന്നിവർ പ്രസംഗിച്ചു.