ടീച്ചറെ കണ്ടപ്പോൾ നിയന്ത്രണംവിട്ട് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് വിദ്യാർഥികൾ
Tuesday, September 3, 2024 8:01 AM IST
കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിദേവും സഹോദരിയും നഴ്സറി സ്കൂൾ വിദ്യാർഥിനിയുമായ അനിഖയും ക്ലാസിലേയ്ക്ക് എത്തിയപ്പോൾ അശ്വതി ടീച്ചർ ഓടിച്ചെന്ന് അനിഖയെ വാരിയെടുത്തു.

കുട്ടികളോടൊപ്പം വന്ന ഇവരുടെ അച്ഛമ്മ സ്വയംപ്രഭയാകട്ടെ ടീച്ചറെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഇവരുടെ വികാര പ്രകടനത്തിൽ അതുവരെ പിടിച്ചു നിന്ന ടീച്ചറും പൊട്ടിക്കരഞ്ഞു. മുണ്ടക്കൈ എൽപി സ്കൂൾ താത്കാലികമായി പ്രവർത്തിക്കുന്ന മേപ്പാടിയിലെ എപിജെ അബ്ദുൾകലാം ഹാളിലായിരുന്നു ഇന്നലെ ടീച്ചറും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ വികാര പ്രകടനങ്ങൾ കണ്ടത്.

മുണ്ടക്കൈ സ്കൂളിലെ കുട്ടികൾക്ക് എപിജെ അബ്ദുൾകലാം ഹാളിൽ ക്ലാസ് സജ്ജീകരിച്ചതോടെ തന്‍റെ കുട്ടികളെ കാണുന്നതിനായിട്ടാണ് അശ്വതി ടീച്ചർ എത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ രണ്ടാഴ്ച മുന്പുവരെ ടീച്ചർ മുണ്ടക്കൈയിലായിരുന്നു. അവിടുന്ന് മേപ്പാടി യൂപിസ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടുകയായിരുന്നു. ഇതുവരെ പഠിപ്പിച്ചു വന്ന സ്കൂളിലെ കുട്ടികൾ താൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്കൂൾ കോന്പൗണ്ടിനോട് ചേർന്ന് സ്കൂളിലേയ്ക്ക് എത്തുന്നുവെന്നറിഞ്ഞതോടെയാണ് ടീച്ചർ രാവിലെ തന്നെ ക്ലാസ് മുറിയിലെത്തിയത് ഓരോ കുട്ടികൾ വരുന്പോഴും അവരെ സ്നേഹ വാത്സല്യങ്ങളോടെ തഴുകിയാണ് ടീച്ചർ സ്വീകരിച്ചത്.


കുട്ടികൾ അവരുടെ രക്ഷിതാക്കളോടും ബന്ധുക്കളോടൊപ്പവുമാണ് എത്തിയത്. അശ്വതി ടീച്ചറെ ക്ലാസ് മുറിയിൽ കണ്ടതോടെ പല കുട്ടികളും ടീച്ചറെ കെട്ടിപ്പിടിച്ചാണ് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. കൊച്ചുകുട്ടികളെയെല്ലാം ടീച്ചർ എടുത്ത് ലാളിക്കുകയും ചെയ്തു. ട
കുട്ടികളോടൊപ്പം വന്ന പലരും ടീച്ചറെ കണ്ടതോടെ നിലവിട്ട് പൊട്ടിക്കരയുകയുണ്ടായി. എല്ലാവരെയും ആശ്വസിപ്പിച്ച് നിന്ന ടീച്ചർ ദുഖം ഉള്ളിലൊതുക്കാനാകാതെ പാടുപെടുകയായിരുന്നു.

ഇടയ്ക്ക് കുട്ടികളിൽ നിന്ന് മാറി നിന്ന് പൊട്ടിക്കരയുന്നുമുണ്ടായിരുന്നു. മുണ്ടക്കൈ സ്കൂളിലെ 11 കുട്ടികളെയാണ് ഉരുൾ കൊണ്ടുപോയത്.