അടിയന്തര സഹായം: രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകി
Wednesday, September 4, 2024 5:50 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള അടിയന്തര സഹായവും വീട്ടുവാടകയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി. 10,000 രൂപ അടിയന്തര സഹായവും 6,000 രൂപ പ്രതിമാസ വാടകയും അപര്യാപ്തമാണ്.

ദുരന്തത്തിൽ അനേകം ഏക്കർ കൃഷി ഭൂമിനഷ്ടമായി. നിരവധി പേർക്ക് ജീവനോപാധി ഇല്ലാതായി. ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ സർക്കാർ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കി മറികടക്കണം.


താനും സഹോദരി പ്രിയങ്ക ഗാന്ധിയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമാണ്. ദുരന്ത ബാധിതർക്കുള്ള കേന്ദ്ര സഹായം വർധിപ്പിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് കോണ്‍ഗ്രസിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും കത്തിൽ പറയുന്നു.