പുലി കുറുകെ ചാടി: സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്
Wednesday, July 17, 2024 8:02 AM IST
മേപ്പാടി: പുലി റോഡിനു കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

മൂപ്പൈനാട് നല്ലന്നൂർ പുളിയകത്ത് ജോസിനാണ്(63)പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ജോസ് മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി നല്ലന്നൂരിൽ വിവിധ ഭാഗങ്ങളിൽ പുലിശല്യം ഉണ്ടായി. പുന്നമറ്റത്തിൽ ജോയിയുടെ പശുക്കിടാവിനെ പുലി ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ പശുക്കിടാവ് അവശനിലയിലാണ്. ജോയിയുടെ സഹോദരൻ റെജിയുടെ നായയെ പുലി കൊണ്ടുപോയി. പുലിശല്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ നല്ലന്നൂരിൽ ജനപ്രതിനിധികളുടെയും വനം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം ചേർന്നു. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് യോഗത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് നിരീക്ഷണത്തിന് വനം ഉദ്യോഗസ്ഥർ അഞ്ച് കാമറ സ്ഥാപിച്ചു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി സ്റ്റേഷൻ പരിധിയിലാണ് നല്ലന്നൂർ.