സുധന്‍റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്
Wednesday, July 17, 2024 8:02 AM IST
പുൽപ്പള്ളി: പൊട്ടിവീണ വൈദ്യുതക്കന്പിയിൽനിന്നു ഷോക്കേറ്റ് മരിച്ച ചീയന്പം 73ലെ സുധന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിയും നൽകണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ തീരുമാനമാകാതെ സുധന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവർ വ്യക്തമാക്കി. ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്.

ഉച്ചയോടെ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് സുധന്‍റെ മരണം സ്ഥിരീകരിച്ചത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. പുൽപ്പള്ളി പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും വിവരം കേണിച്ചിറ പോലീസിനു കൈമാറിയശേഷം മടങ്ങി.

വൈകുന്നേരം 5.15 ഓടെയാണ് കേണിച്ചിറ പോലീസ് ഇൻക്വസ്റ്റിനു എത്തിയത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് സുധന്‍റെ മരണത്തിന് ഇടയാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയം, പഞ്ചായത്തംഗം എം.വി. രാജൻ, സിജു പൗലോസ് തോട്ടത്തിൽ എന്നിവർ പറഞ്ഞു.