കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം: രാമകൃഷ്ണ പാണ്ഡെ
Sunday, September 22, 2024 5:31 AM IST
കൽപ്പറ്റ: ദുരന്തങ്ങൾ ഉണ്ടാകുന്പോൾ സഹായം അനുവദിക്കുന്നതിൽ കേരളത്തോടു കാട്ടുന്ന വിവേചനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ. എഐടിയുസി കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. പുനർനിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകണം. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രം സർക്കാർ ഉത്തരവാദിത്തം കാട്ടണം.

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ കേന്ദ്ര ഏജൻസികളെയും ഗവർണർമാരെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമം സജീവനമാണ്. തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു.


ജോലി സുരക്ഷിതത്വം ഇല്ലാതാക്കി. ലേബർ കോഡുകൾക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. തൊഴിലാളി സംഘടനകളുടെ ദേശീയ ഐക്യത്തിന് എഐടിയുസി മുൻകൈയെടുക്കുമെന്നും രാമകൃഷ്ണ പാണ്ഡെ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.എസ്. സ്റ്റാൻലി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ സി.പി. മുരളി, അഡ്വ.ആർ. സജിലാൽ, സി.കെ. ആശ എംഎൽഎ, എം.വി. ബാബു എന്നിവർ പ്രസംഗിച്ചു. ഉരുൾദുരന്തമുണ്ടായ പുഞ്ചരിമട്ടം, മുണ്ടൈക്ക, ചൂരൽമല പ്രദേശങ്ങൾ രാമകൃഷ്ണ പാണ്ഡെ സന്ദർശിച്ചു.