ഉരുൾ ദുരന്തം: വ്യാപാരി ഏകോപന സമിതി സഹായധന വിതരണം 24ന്
Sunday, September 22, 2024 5:31 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഇരകളായകച്ചവടക്കാർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി അനുവദിച്ച സഹായധനത്തിന്‍റെ വിതരണം 24ന് ഉച്ചയ്ക്ക് 12ന് കൈനാട്ടിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പൂർണമായും കടകൾ നഷ്ടപ്പെട്ടവർക്കുള്ള സഹായധന വിതരണം ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്കുള്ള സഹായധനം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും തൊഴിലാളികളുടെ അവകാശികൾക്കുള്ള സഹായധനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാരും വിതരണം ചെയ്യും.

ഭാഗികമായി സ്ഥാപനങ്ങൾക്ക് കേടുവരികയും ചരക്കുകൾ നഷ്ടപ്പെടുകയും ചെയ്ത വ്യാപാരികൾക്കുള്ള സഹായധനം സമിതി സംസ്ഥാന ട്രഷറർ ദേവരാജൻ കൈമാറും. പീടികത്തൊഴിലാളികൾക്കുള്ള സഹായം സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് കെ. കുഞ്ഞാവു ഹാജിയും ചികിത്സാസഹായം വൈസ് പ്രസിഡന്‍റ് ബാബു കോട്ടയിലും വിതരണം ചെയ്യും.

ദുരന്തബാധിതരായ വ്യാപാരികളുടെ പുനരധിവാസം ഉൾപ്പെടെ കാര്യങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാപ്പു ഹാജി വിശദീകരിക്കും. ജില്ലാ പ്രസിഡന്‍റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിന്പനക്കൽ തുടങ്ങിയവർ പങ്കെടുക്കും.

പരമാവധി ഭൂമി ലഭ്യമാക്കി പുനരധിവാസം നടപ്പാക്കണം: സിപിഐ(എംഎൽ)റെഡ്സ്റ്റാർ

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരെ സുരക്ഷിത സ്ഥലങ്ങളിൽ പരമാവധി ഭൂമി ലഭ്യമാക്കിയും വീടും ഉപജീവനമാർഗവും ഒരുക്കിയും അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നു സിപിഐ (എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

വൻകിട തോട്ടം മാനേജ്മെന്‍റുകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുത്ത് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുക, പരിസ്ഥിതി ലോലവും ദുരന്തഭീഷണി നേരിടുന്നതുമായ മേഖലകളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കൽ ഒരു മാസമായി നടത്തുന്ന സമരം ശക്തമാക്കാൻ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്‍സണ്‍, കെ. പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.

ദുരന്ത മേഖലയിലെ വ്യാപാരികൾക്ക് 18.23 ലക്ഷം രൂപ നൽകി

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ 66 ചെറുകിട കച്ചവടക്കാർക്ക് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി 18.23 ലക്ഷം രൂപ സഹായധനം നൽകി. എൻഎംഡിസി ഹാളിൽ കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു.

സമിതി സംസ്ഥാന ട്രഷറർ പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് വി.കെ.സി. മമ്മദ് കോയ സഹായധന വിതരണം നിർവഹിച്ചു. സെക്രട്ടറി ഇ.എസ്. ബിജു, എ.എൻ. പ്രഭാകരൻ, കെ. പങ്കജവല്ലി, വി.കെ. തുളസീദാസ്, പി. പ്രസന്നകുമാർ, എ.ടി. പ്രസാദ്കുമാർ, സി. മനോജ് എന്നിവർ പ്രസംഗിച്ചു.


മുണ്ടക്കൈയിൽ 16ഉം ചൂരൽമലയിൽ നാലും കടകളുമാണ് പൂർണമായും മണ്ണിനടിലായത്. ബാക്കി കടകൾ ഭാഗികമായി നശിച്ചു. ഏഴ് വ്യാപാരികൾ ദുരന്തത്തിൽ മരിച്ചു. ദുരന്തത്തിന്‍റെ ആദ്യദിവസങ്ങളിൽ ദുരിതാശ്വാസക്യാന്പുകളിൽ സമിതിയുടെ നേതൃത്വത്തിൽ 300 മൊബൈൽ ഫോണ്‍ ലഭ്യമാക്കിയിരുന്നു. ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.2 കോടി രൂപ നൽകി.

ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വൻ നാശം ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ(ബംഗളൂരു)ജയിംസ് ഗോഡ്ബർ സന്ദർശിച്ചു. ദുരന്ത ബാധിത കുടുംബങ്ങളുമായി അദേഹം സംസാരിച്ചു.

കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുമായി കൂടിക്കാഴ്ച നടത്തി. ദുരന്തത്തിന്‍റെ വ്യാപ്തി,പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ കളക്ടർ വിശദീകരിച്ചു. പുനരധിവാസത്തിൽ സഹായം ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചു.

ദാനഭൂമി ലഭ്യമാക്കുന്നതിനു ആർഡിഒമാരെ ചുമതലപ്പെടുത്തി

കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ദാനമായി നൽകാമെന്ന് അറിയിച്ച ഭൂമി ലഭ്യമാക്കുന്നതിനു റവന്യൂ ഡിവിഷണൽ ഓഫീസർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി.

പ്രത്യേക നിബന്ധനയില്ലാതെ നൽകാമെന്ന് അറിയിച്ചവരിൽനിന്നു 1958ലെ കേരള ഭൂമി വിട്ടൊഴിയിൽ നിയമം ചട്ടങ്ങൾ പ്രകാരം ഭൂമി ലഭ്യമാക്കുന്നതിനാണ് ആർഡിഒമാർക്ക് ചുമതല നൽകിയത്. ഭൂമി ലഭ്യമാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യു കമ്മീഷണർക്കു സർക്കാർ നിർദേശം നൽകി.

ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു.

ജനറൽ സെക്രട്ടറി ഡോ. ആശ മിശ്ര, വൈസ് പ്രസിഡന്‍റ് ഡോ. കോമൾ ശ്രീവാസ്തവ, ജോയിന്‍റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ. ഓം പ്രകാശ്, വൈസ് പ്രസിഡന്‍റ് ഡോ. കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ,

എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ, ടെക്നിക്കൽ കമ്മിറ്റി അംഗം എം. പ്രകാശ്, ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ കെ.ആർ. രഞ്ജിനി,

അൻസ്വാഫ്, പി.എ. ഹൃദ്യ രേവതി പി.എ എന്നിവരടങ്ങുന്നതായിരുന്നു സംഘം. മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഐപിഎസ്എൻ ഏഴു ലക്ഷം രൂപ നൽകി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവർ സംഭാവന ഏറ്റുവാങ്ങി.