ജീവിത യാഥാർഥ്യങ്ങളുമായി പൊരുതാനുറച്ച് ശ്രുതി
Sunday, September 22, 2024 4:21 AM IST
കൽപ്പറ്റ: ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാനും പൊരുതാനുമുറച്ച് വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തം അതിജീവിത ശ്രുതി. പ്രകൃതിദുരന്തത്തിന്‍റെ ഏറ്റവും കഠിനമായ തിക്തഫലം നേരിടേണ്ടിവന്ന യുവതിയാണ് ചൂരൽമല സ്വദേശിനിയായ ശ്രുതി. പിന്നീടും വിധി അവരെ വേട്ടയാടി. എന്നിട്ടും ധൈര്യം കൈവിടാനും ജീവിതത്തെ വെറുക്കാനും ശ്രുതി തയാ
റല്ല.

ജൂലൈ 30നു രാത്രിയിൽ പുഞ്ചിരിമട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ പിതാവ് ശിവണ്ണൻ, മാതാവ് സബിത, സഹോദരി ശ്രേയ എന്നിവരടക്കം കുടുബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്കു നഷ്ടമായത്. കോഴിക്കോട് ജോലി ചെയ്തിരുന്ന ശ്രുതി ദുരന്തദിനത്തിൽ വീട്ടിൽ ഉണ്ടായിരുന്നില്ല.

സ്കൂൾകാലം മുതൽ സൗഹൃദത്തിലായിരുന്ന അന്പലവയൽ ആണ്ടൂർ പരിമളത്തിൽ ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുൾദുരന്തം. ഉറ്റവരെയെല്ലാം ഉരുളെടുത്തതിന്‍റെ വേദനയിൽ നീറിയ ശ്രുതിക്ക് ആശ്വാസമായത് ജെൻസന്‍റെയും വീട്ടുകാരുടെയും സാന്ത്വനമായിരുന്നു.

ശ്രുതിയെ ചേർത്തുപിടിച്ച ജെൻസനെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. സെപ്റ്റംബർ 10ന് കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടമാണ് ജെൻസന്‍റെ ജീവനെടുത്തത്. ശ്രുതി ഉൾപ്പെടുയുള്ളവരുമായി യാത്ര ചെയ്യുന്നതിനിടെ ജെൻസൻ സഞ്ചരിച്ച ഓംനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെൻസൻ 11നു രാത്രി മേര്രാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.


അപകടത്തിൽ രണ്ടു കാലിനും പൊട്ടലേറ്റ് കൽപ്പറ്റയിൽ ചികിത്സയിലായിരുന്ന ശ്രുതി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശ്രുതിയുടെ കാലിൽ ശസ്ത്രക്രിയ നടത്തിയ ദിവസമായിരുന്നു ജെൻസന്‍റെ വിയോഗം.

ജെൻസന്‍റെ മടക്കം വയനാടിനെയാകെ കണ്ണീരിലാക്കിയിരുന്നു. വേർപെട്ടുപോയ മാതാപിതാക്കൾക്കും സഹോദരിക്കും ജെൻസനും ഉറ്റവരായ മറ്റുള്ളവർക്കുംവേണ്ടി ജീവിക്കുമെന്നാണ് ആശുപത്രി വിടുന്പോൾ ശ്രുതി പറഞ്ഞത്. കൽപ്പറ്റയ്ക്കു സമീപം അന്പിലേരി ഗ്രാമത്തുവയലിൽ ബന്ധുവിന്‍റെ സംരക്ഷണത്തിലാണ് ശ്രുതി. നാടിന്‍റെ കരുതലും അവൾക്കുണ്ട്.

എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, സംസ്ഥാന സെക്രട്ടറിമായ അഡ്വ.ആർ. സജിലാൽ, സി.പി. മുരളി, ജില്ലാ നേതാക്കളായ സി.എസ്. സ്റ്റാൻലി, വി. യൂസഫ് എന്നിവർ ഇന്നലെ ശ്രുതിയെ താമസ സ്ഥലത്ത് സന്ദർശിച്ചു. തോറ്റുപിൻമാറാൻ ഇല്ലെന്നാണ് ഇവരോടു ശ്രുതി പറഞ്ഞത്. ശ്രുതി ആവശ്യപ്പെട്ടതനുസരിച്ച് നേതാക്കൾ വാഷിംഗ് മെഷീൻ സമ്മാനിച്ചു.