Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Sports

അര്‍ജന്‍റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കൽ വരും; മുടക്കാന്‍ ചിലർ ശ്രമിച്ചു: കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. അര്‍ജന്‍റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അര്‍ജന്‍റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.

മെസി കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. ലയണല്‍ മെസി മാത്രമായി കേരളത്തിലേക്ക് വരാന്‍ തയാറാണ്. അത് വേണ്ടെന്നാണ് തീരുമാനമെന്നും ഈ നവംബറിൽ തന്നെ അര്‍ജന്‍റീന വരണമെന്നാണ് സർക്കാർ ആവശ്യമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്‍റീന ടീമിന്‍റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Sports

ജയ്സ്വാളിന് അവസരം ലഭിച്ചേക്കും; ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

സിഡ്നി: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് സിഡ്നിയിലാണ് മത്സരം ആരംഭിക്കുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-0 സ്വന്തമാക്കി കഴിഞ്ഞു.

ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് കങ്കാരുക്കൾ ഇന്ന് കളത്തിലിറങ്ങുക. ജയ്സ്വാളിന് ഇന്ത്യ അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയൻ ടീമിൽ മിച്ചൽ സ്റ്റാർക്കിനും ഹേസൽവുഡിനും വിശ്രമം അനുവദിച്ചേക്കും. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലാണ് മത്സരം. സിഡ്നിയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച റിക്കാർഡുണ്ട്.

 ഒരു ദിവസത്തെ മാത്രം ഇടവേളയിലാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകുന്നേരമാണ്
താരങ്ങൾ സിഡ്‌നിയിൽ എത്തിയത്. അതുകൊണ്ടു തന്നെ പരിശീലനം ഒഴിവാക്കുകയും ചെയ്‌തു.

പരമ്പരയിൽ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിരാട് കോലിയിൽ തന്നെയാണ് എല്ലാ കണ്ണുകളും. സിഡ്നിയിൽ താരത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Sports

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ആദിത്യ അജിക്ക് ഇരട്ട സ്വർണം

തിരുവനന്തപുരം: ആര്‍ത്തലച്ചുപെയ്ത മഴയ്ക്കും ട്രാക്കിനങ്ങളിലെ റിക്കാര്‍ഡ് കുതിപ്പിനെ തടയാൻ സാധിച്ചില്ല. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തീമഴ പെയ്യിച്ച് ഫസല്‍ഉല്‍ ഹഖ് സീനിയര്‍ ആൺകുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റിക്കാര്‍ഡിന് ഉടമയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സോന ടി. മോഹന്‍ റിക്കാര്‍ഡ് എറിഞ്ഞിട്ടു.

ട്രാക്കില്‍ നിന്ന് ആദ്യ ഇരട്ട സ്വര്‍ണത്തിന് കോട്ടയം സ്വദേശിയും മലപ്പുറം തിരുനാവായ നവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ ആദിത്യ അജി അര്‍ഹയായി. മീറ്റിലെ വേഗമേറിയ താരമായി കഴിഞ്ഞ ദിവസം ഓടിയെത്തിയ ആദിത്യ ഇന്നലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരട്ട സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്.

ആദ്യ ഇരട്ട സ്വര്‍ണത്തിളക്കത്തില്‍ ആദിത്യ

ട്രാക്കിനങ്ങളിലെ ആദ്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കി ആദിത്യ അജി ഇന്നലത്തെ താരമായി. മീറ്റിലെ വേഗമേറിയ താരമായി 100 മീറ്റര്‍ ഓട്ടത്തില്‍ 12.11 സെക്കന്‍ഡില്‍ ഓടിയെത്തി ആദിത്യ വ്യാഴാഴ്ച്ച ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇനി 200 മീറ്ററില്‍ കൂടി മത്സരത്തിനിറങ്ങുന്നുണ്ട്. അതില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയാല്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടവും ആദിത്യയ്ക്കായിരിക്കും. കോട്ടയം എരുമേലി കൊച്ചുതോട്ടില്‍ കെ.ആര്‍. അജിമോന്‍റെയും സൗമ്യയുടെയും പുത്രിയാണ്.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ പാലക്കാട് വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീ (14.49 സെക്കന്‍ഡ്) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എന്‍.ആര്‍. പാര്‍വതി 15.28 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലത്തിന് അര്‍ഹയായി.

ഫസൽ റിക്കാര്‍ഡ്

ശക്തമായ മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ മിന്നും പ്രകടനം നടത്തി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ ഫസല്‍ ഉല്‍ ഹഖ് 13.798 സെക്കന്‍ഡില്‍ ഫൈനല്‍ ലൈന്‍ മറികടന്നപ്പോള്‍ കടപുഴകിയത് കഴിഞ്ഞ വര്‍ഷം തൃശൂര്‍ കല്‍ദായന്‍ സിറിയന്‍ സ്‌കൂളിലെ വിജയ്കൃഷ്ണ സ്ഥാപിച്ച 13.97 സെക്കന്‍ഡ് എന്ന സമയം. ഈ ഇനത്തില്‍ ദേവഗിരി സാവിയോ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി.അമര്‍ജിത്ത് (14.23 സെക്കന്‍ഡ്) വെള്ളിയും കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറിയിലെ വി. അഭിഷേക് (14.58 സെക്കന്‍ഡ്) വെങ്കലവും നേടി.

ചാരമംഗലത്തിന്‍റെ അനാമിക

ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിന് അനാമികയിലൂടെ രണ്ടാം സ്വര്‍ണം. കൗമാര കായികരംഗത്തേയ്ക്ക് മറ്റൊരു സ്‌കൂളിന്‍റെ കടന്നുവരവിലേക്കാണ് ഈ സൂചന. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ 14.52 സെക്കന്‍ഡില്‍ ചാമ്പ്യന്‍ സ്‌കൂളുകളിലെ പല താരങ്ങളെയും പിന്നിലാക്കിയാണ് അനാമിക സ്വര്‍ണത്തിലേക്ക് കുതിച്ചത്.

കഴിഞ്ഞ ദിവസം ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്തെറിഞ്ഞ ടി. അതുലിലൂടെയായിരുന്നു ചാരമംഗലം സ്കൂള്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. കെ.ആര്‍. സാംജിയെന്ന കായികാധ്യാപകന്‍റെ പരിശീലനത്തിന്‍ കീഴിലാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഈ തീരദേശ സ്‌കൂളിലെ താരങ്ങളുടെ മിന്നും പ്രകടനം.

ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ ജെ. ജയലക്ഷ്മി (15.28 സെക്കന്‍ഡ്) വെള്ളിയും കണ്ണൂര്‍ ജിവിഎച്ച്എസിലെ ടി.വി. ദേവശ്രീ (15.31 സെക്കന്‍ഡ്) വെങ്കലവും നേടി.

പരിക്കു മാറി അലന്‍ജിത്തിന്‍റെ കുതിപ്പ്

പാലക്കാട് മുണ്ടൂര്‍ ഹൈസ്‌കൂളിലെ എ. അലന്‍ജിത്തിന് കഴിഞ്ഞ രണ്ടു സ്‌കൂള്‍ ഗെയിംസുകളില്‍ പരിക്കായിരുന്നു പ്രധാന എതിരാളി. എന്നാല്‍, ഇക്കുറി പരിക്കില്‍ നിന്നും പൂര്‍ണമോചിതനായി പോരാട്ടത്തിനറങ്ങിയപ്പോള്‍ കനക നേട്ടം. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫോട്ടോ ഫിനിഷിംഗിലൂടെയായിരുന്നു അലന്‍ജിത്തിന്‍റെ സുവര്‍ണകുതിപ്പ്.

14.38.5 സെക്കന്‍ഡില്‍ മുണ്ടൂര്‍ താരം സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ കെ. അമല്‍കൃഷ്ണ (14.38.8 സെക്കന്‍ഡ്) വെള്ളിയും കോട്ടയം മുരിക്കുംവയല്‍ ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു (14.47 സെക്കന്‍ഡ്) വെങ്കലവും നേടി. പരിക്കില്‍ നിന്നും മോചിതനായി കൃത്യമായ പരിശീലനമാണ് സ്വര്‍ണക്കുതിപ്പിന് കാരണമെന്നു അമല്‍ജിത്തിന്‍റെ കായികാധ്യാപകന്‍ എന്‍.എസ്. സിജിന്‍ പറഞ്ഞു.

സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ അഭയ് പ്രതാപ് (11.60 ) സ്വര്‍ണവും വയനാട് കാരിക്കുളം ജിഎച്ച്എസ്എസിലെ എം. മിധീഷ് (11.75) വെള്ളിയും നാവാമുകുന്ദയിലെ നിവേദ് ശ്രാമ്പിക്കല്‍ (11. 87) വെങ്കലവും സ്വന്തമാക്കി.

ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ എച്ച്എസ് മുണ്ടൂരിലെ എം. റെയ്ഹാന (12.35) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ശ്രീനന്ദന (13.36)വെള്ളിയും കണ്ണൂര്‍ കരിവള്ളൂര്‍ എവിഎസ് ഹയര്‍സെക്കന്‍ഡറിയിലെ എം. ശ്രീയ വെങ്കലവുമണിഞ്ഞു.

Sports

പോരാട്ട വെള്ളിയുമായി ദിയ...

തിരുവനന്തപുരം: “സാറേ എനിക്ക് ഒരു ടേണിംഗ് ഷൂ വാങ്ങി തരാമോ..? ഞാന്‍ ഡിസ്‌ക് എറിഞ്ഞ് സ്വര്‍ണം വാങ്ങും. ജോലികിട്ടി കഴിഞ്ഞാല്‍ ഷൂവിന്‍റെ പൈസ തിരിച്ചു തരാം” - ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയ മലപ്പുറം കാവന്നൂര്‍ സിഎച്ച്എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദിയ കൃഷയുടെ വാക്കുകളാണിത്.

മാതാപിതാക്കള്‍ കൈവിട്ട ദിയ, ജീവിതത്തോടു പടവെട്ടിയാണ് മത്സരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷം മത്സരിക്കാന്‍ ആദ്യമായി എത്തിയപ്പോള്‍ അഞ്ചാം സ്ഥാനമേ ലഭിച്ചിരുന്നുള്ളൂ. ഇത്തവണ സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞെങ്കിലും വെള്ളിയുമായി മടക്കം.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ ദിയയ്ക്കു തുണയായത് മാതൃസഹോദരി സരോജനിയമ്മയാണ്. പലഹാരമുണ്ടാക്കി വില്‍പന നടത്തുന്ന സരോജനിയമ്മ, അതില്‍ നിന്നു കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് ദിയയെ ഡിസ്‌കസ് ത്രോയില്‍ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ ടേണിംഗ് ഷൂ വാങ്ങി നല്‍കിയത് ഉപജില്ല വിദ്യാഭ്യാസ ഓഫീസറായിരുന്നു.

Sports

സംസ്ഥാന കായികമേള: ഡിസ്കസ് ത്രോയിൽ സോന ടി. മോഹന് സ്വർണം

തിരുവനന്തപുരം: കോച്ച് കെ.സി. ഗിരീഷ് ആംഗ്യ ഭാഷയില്‍ ടെക്നിക്ക് പറഞ്ഞു. ഗാലറിയിലിരുന്ന അച്ഛന്‍ മോഹനന്‍ നീളത്തില്‍ ഒന്നു വിസിലടിച്ചു. വട്ടത്തില്‍ ഒന്നു കറങ്ങി സോന ഡിസ്‌ക് തൊടുത്തത് റിക്കാര്‍ഡിലേക്ക്.

സംസ്ഥാന കായികമേളയില്‍ ജൂണിയിര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയും കുട്ടമത്ത് ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സോന ടി. മോഹന്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.

ത്രോ മത്സരങ്ങളിലെ വര്‍ഷങ്ങളായി ആധിപത്യം സ്ഥാപിച്ചു വരുന്ന കാസര്‍ഗോഡ് കെസി ത്രോ അക്കാദമിയില്‍ കെ.സി. ഗീരിഷിന്‍റെ പരിശീലനത്തിലാണ് സോനയുടെ സുവര്‍ണ നേട്ടം. തൃശൂര്‍ സ്വദേശി പി.എ. അതുല്യ ഏഴു വര്‍ഷം മുമ്പ് കുറിച്ച 37.73 മീറ്റര്‍ എന്നദൂരം 38.64 എന്നാക്കിയാണ് സോന സ്വന്തം പേര് റിക്കാര്‍ഡ് ബുക്കില്‍ ചേര്‍ത്തത്.

ഓട്ടോ തൊഴിലാളിയായ പി.പി. മോഹനന്‍റെയും സൗമ്യയുടെയും മൂത്ത മകളായ സോന കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ജൂണിയര്‍ ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് ഡിസ്‌കസ് ത്രോയില്‍ കമ്പം തോന്നിയ സോന, ബന്ധുവിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്താലാണ് കെസി ത്രോ അക്കാദമിയിലെത്തുന്നത്. ഡിസ്‌കസില്‍ 40 മീറ്റര്‍ എന്ന തന്‍റെ സ്വപ്ന ദൂരം താണ്ടുകയാണ് സോനയുടെ അടുത്ത ലക്ഷ്യം.

 

 

Sports

പ്രതിസന്ധികളെ കീഴടക്കി ജയം നേടൂ...; നതാനിയയും അച്ഛനും നല്‍കുന്ന സന്ദേശം

തിരുവനന്തപുരം: ടൈല്‍ ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനം മൂന്നുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്‍റെ ജീവിതച്ചെലവിനുപോലും തിനും നല്‍കുന്ന സന്ദേശം; കയാത്ത അവസ്ഥ. എന്നാല്‍, കുഞ്ഞു മക്കളുടെ കായിക താത്പര്യങ്ങള്‍ക്കു തന്‍റെ കഷ്ടപ്പാടും സാമ്പത്തിക പ്രതിസന്ധിയും വിലങ്ങാകാന്‍ ആന്‍റണി എന്ന അച്ഛന്‍ അനുവദിച്ചില്ല. മുട്ടുമുറുക്കിയുടുത്തു സ്വരുക്കൂട്ടിയ പണത്തോടൊപ്പം ചില കായികപ്രേമികളുടെ നിര്‍ലോഭമായ സഹായവും ചേര്‍ത്തുവച്ച് മക്കളെ സംസ്ഥാന സ്‌കൂള്‍ മീറ്റിലേക്ക് ആന്‍റണി പറഞ്ഞയച്ചു, പതിവു തെറ്റിക്കാതെ ടൈല്‍ ജോലിക്കായി പോയി.

ജോലിക്കിടെ മകളുടെ ഫോണ്‍, രണ്ടു സ്വര്‍ണം സ്വന്തമാക്കിയ സന്തോഷ വിവരം അയാളുടെ ചെവിയില്‍; കുളിരായും തുടര്‍ന്നു കണ്ണീരായും ആന്‍റണിയുടെ ഹൃദയം വിങ്ങി... പ്രതിസന്ധികളെ പോരാടി കീഴടക്കിയ അച്ഛനും മകള്‍ക്കും സന്തോഷകണ്ണീരടക്കാനായില്ല...

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ നീന്തല്‍ മത്സരത്തില്‍ ഇരട്ട സ്വര്‍ണവും ഒരു വെള്ളിയും നേടിയ നതാനിയയുടെയും പിതാവ് ആന്‍റണിയുടേയും കഥയാണിത്. ഇന്നു നതാനിയ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും പോരാട്ടത്തിനിറങ്ങുന്നുണ്ട്.

വരാപ്പുഴ സെന്‍റ് ജോസഫ്സ് ഹൈസ്‌കൂളിലെ നതാനിയ വി. കാട്ടുപുറം സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 100, 200 മീറ്റർ ബാക് സ്ട്രോക്കില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി അച്ഛനു നല്‍കിയ വാക്കു പാലിച്ചുകഴിഞ്ഞു...

സഹോദരന്‍ ഇവാനിയോയ്‌യും അമ്മ തെരേസ മെറിനുമൊപ്പം തിരുവന്തപുരത്തേക്കു സ്‌കൂള്‍ മീറ്റിനായി പോരുമ്പോള്‍ നതാനിയ അച്ഛനു നല്കിയ ഉറപ്പ് ഇങ്ങനെ: “ഇക്കുറി സുവര്‍ണനേട്ടം സ്വന്തമാക്കും” അവള്‍ അത് പാലിച്ചു. കഴിഞ്ഞ വർഷം കൊച്ചിയില്‍ ഇതേയിനത്തില്‍ വെള്ളി നേട്ടത്തിന് അര്‍ഹയായ നതാനിയയ്ക്ക് ദേശീയ മീറ്റില്‍ പോവാന്‍ പണമില്ലാത്ത സ്ഥിതി. വാര്‍ഡ് കൗണ്‍സിലറും ഗോള്‍ഡ് ജിം എന്ന സ്ഥാപനവുമാണ് ഗുജറാത്തില്‍ നടന്ന മീറ്റില്‍ പങ്കെടുക്കാനായുള്ള കൈത്താങ്ങായതെന്ന് ആന്‍റണി സ്മരിച്ചു.

അര്‍ച്ചന ഉണ്ണികൃഷ്ണന്‍റെ കീഴില്‍ രാജഗിരി സ്‌കൂളിലാണ് നതാനിയയും സഹോദരന്‍ ഇവാനിയോയും നീന്തല്‍ പരിശീലിക്കുന്നത്. ഇവാനിയോയും ഇക്കുറി സംസ്ഥാന മീറ്റില്‍ മത്സരത്തിനിറങ്ങിയിരുന്നു. ഒന്നാം ക്ലാസുകാരനായ ഇളയ സഹോദരന്‍ മിഖായേലിനെയും നീന്തലിലേക്കു കൈപിടിച്ചു വിട്ടിരിക്കുകയാണ് ആന്‍റണി.

ആന്‍റണിയുടെ പിതാവ് വൃക്കരോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം ചികിത്സയിലായതോടെ വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത സ്ഥിതിയായിരുന്നു ഈ കുടുംബത്തിന്. പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പല ദിവസങ്ങളിലും ആന്‍റണിക്ക് ജോലിക്കു പോകാനും കഴിഞ്ഞില്ല.

അപ്പോഴും കായികരംഗത്തു മക്കള്‍ക്കു പ്രോത്സാഹം നല്‍കുന്ന കാര്യത്തില്‍ ഈ പിതാവ് വിട്ടുവീഴ്ച വരുത്തിയില്ല. ഇടദിവസങ്ങളില്‍ തൊഴിലെടുത്ത് അതില്‍ നിന്നും ലഭിക്കുന്ന ചെറിയവരുമാനത്തില്‍ നിന്നും കുട്ടികളുടെ പരിശീലനത്തിനായുള്ള പണം നീക്കിവച്ചു. ഇത്തരത്തില്‍ കഷ്ടപ്പെട്ട് മക്കള്‍ക്കു കായിക പ്രോത്സാഹനം നല്‍കിയ പിതാവിന്‍റെ വിയര്‍പ്പിനു മകള്‍ സമ്മാനിച്ചത് സുവര്‍ണ പതക്കം.

ഡിസംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കാനായി പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ആന്‍റണി ഇപ്പോള്‍. ഇല്ലായ്മയില്‍ പതറി നില്‍ക്കാത്ത പോരാട്ട വീര്യത്തിന്‍റെ കഥയാണ് നതാനിയയും പിതാവ് ആന്‍റണിയും കായിക കേരളത്തിനു നല്‍കുന്നത്.

Sports

സ്വര്‍ണവേട്ട നടത്തി ശിവദേവും ഹരിനാരായണനും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ 10 മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ കൊല്ലം പവിത്രേശ്വരം കെഎന്‍എന്‍എം വിഎച്ച്എസിലെ കെ.എസ്. ഹരിനാരായണനും സീനിയര്‍ വിഭാഗത്തില്‍ കൊല്ലം പതാരം എസ്എംഎച്ച്എസ്എസിലെ പി. ശിവദേവും സ്വര്‍ണം വെടിവച്ചിട്ടു.

ഇരുവരും കൊല്ലം എയിം ഷൂട്ടിംഗ് അക്കാദമിയിലെ കോച്ച് നിഖില്‍ ബാബുവിന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

ശിവദേവ് രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയതിനു പുറമേ കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നൂ. ആദ്യമായി മത്സരിക്കാനെത്തി സ്വര്‍ണം നേടുകയായിരുന്നു കൊല്ലം കൈതക്കാട് സ്വദേശി സതീഷ് ഹട്ടിന്‍റെയും ശ്രീദേവിയുടെയും മകനാണ് ഹരിനാരായണന്‍. കൊല്ലം കുന്നത്തൂര്‍ സ്വദേശി പ്രദീപിന്‍റെയും അനുജയുടെയും മകനാണ് ശിവദേവ്.

Sports

1500 ല്‍ ഇരട്ട സ്വര്‍ണവുമായി വടവന്നൂരിന്‍റെ പെണ്‍പട

തിരുവനന്തപുരം: വടവന്നൂര്‍ സ്‌കൂളിന്‍റെ പെണ്‍പട പൊന്നിന്‍കൊയ്ത്തു നടത്തി 1500 മീറ്ററില്‍ ഇരട്ട സ്വര്‍ണത്തിന് അവകാശികളായി. സീനിയര്‍ വിഭാഗത്തില്‍ കെ. വീണയും ജൂണിയര്‍ വിഭാഗത്തില്‍ നിവേദ്യ കലാധറുമാണ് പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിനു വേണ്ടി സ്വര്‍ണത്തില്‍ ഓടിക്കയറിയത്.

ശിഷ്യര്‍ ഇരുവര്‍ക്കും സുവര്‍ണനേട്ടത്തില്‍ കുറഞ്ഞൊന്നും പറ്റില്ലെന്ന ഇവരുടെ കായികാധ്യാപകന്‍ അജയകുമാറിന്‍റെ തീരുമാനപ്രകാരമാണ് ഒരേപ്രായക്കാരായ ഇരുവരേയും ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരത്തിനിറക്കിയത്.

ജൂണിയര്‍ പെണ്‍കുട്ടികളില്‍ നാലു മിനിറ്റ് 46.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നിവേദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 1500 മീറ്ററില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സംസ്ഥാന മീറ്റില്‍ നിവേദ്യ സ്വര്‍ണം നേടുന്നത്. മുണ്ടൂര്‍ എച്ച്എസിലെ എ.എസ് അര്‍ച്ചന നാലു മിനിറ്റ് 58. 33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു വെള്ളി നേടി.

സീനിയര്‍ പെണ്‍കുട്ടികളില്‍ കെ. വീണ നാലുമിനിറ്റ് 56.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണം നേടിയപ്പോള്‍ പാലക്കാട് പറളിയുടെ എം. ഇനിയ (നാലു മിനിറ്റ് 56.65 സെക്കന്‍ഡ്) വെള്ളിയും പാലക്കാട് പനങ്ങാത്രി സ്‌കൂളിലെ ജി. അക്ഷയ (അഞ്ചു മിനിറ്റ് 01.21 സെക്കന്‍ഡ്) വെങ്കലവും നേടി.


സീനിയര്‍ ആണ്‍കുട്ടികളില്‍ കൊല്ലം സായിയുടെ മെല്‍ബിന്‍ ബെന്നി (നാലു മിനിറ്റ് 07.39 സെക്കന്‍ഡ്) സ്വര്‍ണവും എച്ച്.എസ് മുണ്ടൂരിന്‍റെ യു. വിനോയ് (നാലു മിനിറ്റ് 07.42) വെള്ളിയും മലപ്പുറം പാണ്ടല്ലൂര്‍ എച്ച്എസ്എസിലെ ഫൈസല്‍ ബിന്‍ അബ്ദുറഹ്‌മാന്‍ (4 മിനിറ്റ് 14.03 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.

ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം സായിയുടെ എ.ശിവപ്രസാദ് (നാലു മിനിറ്റ് 09.06 സെക്കന്‍ഡ്) സ്വര്‍ണവും മലപ്പുറം രായിരിമംഗലം എസ്എംഎംഎച്ച്എസ്എസിലെ സിഎം നൂറുള്‍ മദാനി (നാലുമിനിറ്റ് 13.50) വെള്ളി സ്വന്തമാക്കി.

Sports

അച്ഛന്‍റെ മകൾ... ഡെന ഡോണിക്ക് ഡിസ്‌ക്‌സ് ത്രോയിൽ സ്വർണം

തിരുവനന്തപുരം: അച്ഛന്‍റെ ശിക്ഷണത്തില്‍ മകള്‍ ഡിസ്‌ക് തൊടുത്തു സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്‌സ് ത്രോയിലാണ് കോഴിക്കോട് പൂല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് എച്ച്എസ്എസിലെ ഡെന ഡോണി സ്വര്‍ണം നേടിയത്.

ഡെനയുടെ അച്ഛന്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ത്രോ വിഭാഗം കോച്ചുമായ ഡോണി പോളിന്‍റെ ശിഷ്യത്വത്തിലാണ് സുവർണനേട്ടം. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ മീറ്റിലും ഡെന്ന സ്വര്‍ണം നേടിയിരുന്നു. അമ്മ സിമ്മി. സഹോദരി ഡോണ ഷോട്ട് പുട്ടില്‍ നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്.

Sports

സൂപ്പര്‍ കപ്പ് കിക്കോഫ്

ഭുവനേശ്വർ: ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ 20925-26 സീസണിന് ഇന്നു കിക്കോഫ്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഈസ്റ്റ് ബംഗാള്‍, ഡെംപൊയുമായി ഏറ്റുമുട്ടും.

വൈകുന്നേരം 4.30നാണ് ഈ മത്സരം. രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്‍റ്‌സ് ചെന്നൈയിനെ നേരിടും.

ഗ്രൂപ്പ് ഡിയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം 30ന് രാജസ്ഥാന്‍ എഫ്‌സിക്ക് എതിരേയാണ്. ഗ്രൂപ്പ് സിയിലുള്ള ഗോകുലം കേരള 27നു നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ നേരിടും.

Sports

ബാസ്‌കറ്റ്: കോട്ടയം, കോഴിക്കോട് ചാമ്പ്യന്‍സ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അണ്ടര്‍ 19 ബാസ്‌കറ്റ്‌ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി.

ഇരു വിഭാഗത്തിലും തൃശൂര്‍ ആയിരുന്നു ഫൈനലില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 76-62നായിരുന്നു കോട്ടയം തൃശൂരിനെ കീഴടക്കിയത്. പെണ്‍കുട്ടികളില്‍ കോഴിക്കോട് 58-33നും തൃശൂരിനെ ഫൈനലില്‍ തോല്‍പ്പിച്ചു.


എറണാകുളത്തെ 26-61നു മറികടന്ന് കൊല്ലവും തിരുവനന്തപുരത്തെ 63-66നു തോല്‍പ്പിച്ച് കോഴിക്കോടും വെങ്കലം സ്വന്തമാക്കി.

Sports

സൂപ്പർ അൽക്ക

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം 200, 400, 600 മീറ്ററുകളിലും റിലേയിലും സ്വര്‍ണം നേടിയ അല്‍ക്ക ഷിനോജ് ഈ മീറ്റിലെ ആദ്യ മത്സരമായ സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 600മീറ്ററില്‍ ഇന്നലെ സ്വര്‍ണം സ്വന്തമാക്കി.

ഒരു മിനിറ്റ് 39.78 സെക്കന്‍ഡിലാണ് അല്‍ക്കയുടെ സ്വര്‍ണം. കോഴിക്കോട് കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കൂരാച്ചുണ്ട് സ്വദേശിനിയും സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ഷിനോജ്- ജിതിന ദന്പതികളുടെ മകൾ.


സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 600 മീറ്ററില്‍ കടകശേരി ഐഡിയല്‍ സ്‌കൂളിലെ മുഹമ്മദ് ആര്‍ഷല്‍ സ്വര്‍ണം നേടി.

Sports

കനത്ത മഴ: വനിതാ ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്

മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീട് മഴ ശമിച്ചതിനാൽ 34 ഓവർ വീതമായി മത്സരം ആരംഭിക്കാൻ തീരുമാനിച്ചു. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗും തെരഞ്ഞെടുത്തു.

പാക്കിസ്ഥാൻ‌ ബാറ്റിംഗ് ആരംഭിച്ച് 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. പിന്നീട് മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസാണ് എടുത്തത്.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്‍റ് വീതം ലഭിച്ചു. ശ്രീലങ്കയ്ക്ക് അഞ്ച് പോയിന്‍റും പാക്കിസ്ഥാന് മൂന്ന് പോയിന്‍റും ആയി. ശ്രീലങ്ക അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ‌ ഏഴാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകളും നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.

Sports

സംസ്ഥാന സ്‌കൂള്‍ മീറ്റ്: 100 മീറ്ററിന്‍റെ അതിവേഗപ്പോരിൽ റിക്കാർഡുകൾ പൊട്ടിച്ചിതറി

തിരുവനന്തപുരം: വേഗപ്പോരില്‍ റിക്കാര്‍ഡുകള്‍ പൊട്ടിത്തകര്‍ത്ത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മിന്നൽപ്പിണൽ സൃഷ്ടിച്ച് കൗമാരക്കാർ കുതിച്ചെത്തിയപ്പോള്‍ കടപുഴകിയത് രണ്ട് മീറ്റ് റിക്കാര്‍ഡുകള്‍.

67-ാം സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ വേഗതാരങ്ങളെ നിര്‍ണയിക്കുന്ന 100 മീറ്ററില്‍ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള റിക്കാര്‍ഡുകളാണ് തിരുത്തിക്കുറിച്ചത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ടി.എം അതുലിന്‍റെ സുവര്‍ണനേട്ടത്തിന് തിളക്കമേറെ. സബ്ജൂണിയര്‍ പെണ്‍കുട്ടികളില്‍ ഇടുക്കി കാല്‍വരിമൗണ്ട് സ്‌കൂളിലെ ദേവപ്രിയ ഷൈബു തകര്‍ത്തത് 1987 ലെ റിക്കാര്‍ഡ്.

അതുല്യം ഈ റിക്കാർഡ്

1988ല്‍ കോട്ടയം മീറ്റില്‍ തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ രാംകുമാര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്ഥാപിച്ച 10.90 സെക്കന്‍ഡ് സമയം 10.81 ആക്കി തിരുത്തിയാണ് അതുല്‍ റിക്കാര്‍ഡുമായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്.

മൂന്നരപ്പതിറ്റാണ്ടു പഴക്കമുള്ള റിക്കാര്‍ഡ് അതുല്‍ തകര്‍ത്തപ്പോള്‍ ഇത് നേരില്‍ കാണാനായി നിലവിലെ റിക്കാര്‍ഡ് ഉടമയായ രാംകുമാറും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. തന്‍റെ റിക്കാര്‍ഡ് പഴങ്കഥയാക്കി മാറ്റിയ അതുലിനു സ്‌നേഹചുംബനവും പാരിതോഷികവും നൽകിയാണ് രാംകുമാര്‍ സ്റ്റേഡിയം വിട്ടത്.

38 വർഷം പഴക്കമുള്ള റിക്കാർഡ്

സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ റിക്കാര്‍ഡ് നേട്ടത്തിന് അര്‍ഹയായ ദേവപ്രിയ തിരുത്തിയത് 38 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ്. 1987-ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ധു മാത്യു സ്ഥാപിച്ച 12.70 സെക്കന്‍ഡ് സമയം 12.45 ആയിയാണ് ദേവപ്രിയ സുവര്‍ണ ഫിനിഷിംഗ് നടത്തിയത്. റിക്കാര്‍ഡ് നേട്ടത്തിനിടയിലും ഒരു സങ്കടം ദേവപ്രിയയ്ക്ക് മുന്നിലുണ്ട്. സ്വന്തമായി ഒരു വീടിനായുള്ള കാത്തിരിപ്പ്.

കഴിഞ്ഞ തവണ സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ വീടു നിര്‍മിച്ചു നൽകാമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആഗ്രഹം ഇപ്പോഴും സഫലമായില്ല. ഇക്കുറി റിക്കാര്‍ഡ് നേട്ടവുമായി നാട്ടിലെത്തുമ്പോള്‍ സ്വന്തം വീടെന്ന ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ദേവപ്രിയ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ഷെബുവിന്‍റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ.

വേഗക്കാർ ഇവർ

മീറ്റിലെ വേഗതാരങ്ങളെ നിര്‍ണയിച്ച സീനിയര്‍ വിഭാഗം 100 മീറ്റര്‍ ആണ്‍കുട്ടികളില്‍ ജെ. നിവേദ് കൃഷ്ണയും പെണ്‍കുട്ടികളില്‍ ആദിത്യ അജിയും സ്വര്‍ണത്തില്‍ മുത്തമിട്ടു. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ജെ. നിവേദ് കൃഷ്ണ 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗതാരമായത്. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ ആദിത്യ അജി 12.11 സെക്കന്‍ഡില്‍ ഫിനിഷിംഗ്‍ ലൈന്‍ മറികടന്ന് പെണ്‍കുട്ടികളിലെ വേഗതാരമായി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുനാവായ നാവമുകുന്ദയിലെ സി.കെ. ഫസല്‍ ഹക്ക് (10.88) വെള്ളിയും കടകശേരി ഐഡിയല്‍ സ്‌കൂളിലെ വി. അഭിഷേക് വെങ്കലും നേടി.

സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ ജ്യോതി ഉപാധ്യായ 12.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേട്ടത്തിനും തിരുവനന്തപുരം സായിയിലെ അനന്ന്യ സുരേഷ് (12.42 സെക്കന്‍ഡ്) വെങ്കലവും നേടി.

പുല്ലൂരാംപറയ്ക്ക് ഡബിൾ

ജൂണിയര്‍ ആണ്‍കുട്ടികളില്‍ കോട്ടയം മുരിക്കുവയല്‍ ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു( 11.00 സെക്കന്‍ഡ്) വെള്ളിയും കുന്നംകുളം ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ ജിയോ ഐസക്ക് സെബാസ്റ്റ്യന്‍ (11.16 സെക്കന്‍ഡ്) വെങ്കലവും നേടി.


ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് പുല്ലൂരംപാറ എച്ച്എസിലെ ദേവനന്ദ വി. ബിജു (12.45 സെക്കന്‍ഡ് ) സ്വര്‍ണവും തിരുവനന്തപുരം ജി.വി രാജാ സ്‌കൂളിലെ എ.നന്ദന (12.46 സെക്കന്‍ഡ്)വെള്ളിയും സായ് തലശേരിയിലെ ടി.പി.മിഥുന ( 12.52 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.

സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ സെന്‍റ് ജോസഫ്‌സ് പുല്ലൂരംപാറയുടെ സഞ്ജയ് (11.97 സെക്കന്‍ഡ്) സ്വര്‍ണവും യുഎഇയിലെ ശിവാനിക് ജോഷ്വാ (12.17) വെള്ളിയും തിരുനാവായ നാവാമുകുന്ദയിലെ നീരജ് (12.17) വെങ്കലവും നേടി.

സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ്. അന്‍വി ( 12.79 സെക്കന്‍ഡ്) വെള്ളിയും തൃശൂര്‍ ചേലാടന്‍ സിറിയന്‍ സ്‌കൂളിലെ അഭിനന്ദനാ രാജേഷ്(13.48 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.

Sports

മനസ് പറഞ്ഞു; അതുൽ നേടി...

കോട്ടയം മീറ്റിൽ ജൂണിയർ 100 മീറ്ററിൽ ഞാൻ കുറിച്ച റിക്കാർഡ്, 37 വർഷത്തിനുശേഷം അതുലിലൂടെ തിരുത്തപ്പെടുന്നതു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. വർഷങ്ങളായി ഓരോ മീറ്റിലും എന്‍റെ റിക്കാർഡ് തകർക്കപ്പെടുന്നതു കാണാൻ എത്താറുണ്ടായിരുന്നു.

37 വർഷം റിക്കാർഡ് നിലനിന്നു എന്നത് അദ്ഭുതകരമാണ്. 1988ൽ കോട്ടയത്തുവച്ചായിരുന്നു 10.90 സെക്കൻഡ് എന്ന സമയം ഞാൻ കുറിച്ചത്. മൈലം ജിവി രാജാ സ്കൂളിനുവേണ്ടിയായിരുന്നു ഇറങ്ങിയതെന്നതും ചരിത്രം.

പ്രചോദനത്തിനായി സമ്മാനം

വർഷങ്ങളായി തകർക്കപ്പെടാത്ത റിക്കാർഡ് തകർക്കുന്ന കുട്ടിക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചത് മത്സരാർഥികൾക്കു പ്രചോദനമാകട്ടെ എന്ന ചിന്തയോടെയായിരുന്നു. അതു ഫലം കണ്ടു.

ആലപ്പുഴയിലുള്ള ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലത്തിന്‍റെ എം.ടി. അതുൽ എന്‍റെ പേരിലെ റിക്കാർഡ് 10.81 ആക്കി തിരുത്തിയത് ഏറെ സന്തോഷം നൽകുന്നു. ഹീറ്റ്സിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾത്തന്നെ റിക്കാർഡിന് ഈ മീറ്റിനപ്പുറം ആയുസില്ലെന്ന് ഉറപ്പായി, അതു സംഭവിച്ചു... കൂടുതൽ നേട്ടങ്ങൾ അതുൽ സ്വന്തമാക്കട്ടെ...


(റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറാണ് പി. രാംകുമാർ)

Sports

നീന്തിത്തുടിച്ച് തിരുവനന്തപുരം

തിരുവനന്തപുരം: പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ തിരുവന്നതപുരത്തിന്‍റെ സുവര്‍ണ ഓളം. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ നീന്തലിലെ പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരുടെ തേരോട്ടം. ആകെയുള്ള 103 മത്സര ഇനങ്ങളില്‍ 56 ഇനം പിന്നിട്ടപ്പോള്‍ 38 സ്വര്‍ണവും 33 വെള്ളിയും 26 വെങ്കലവുമായി 336 പോയിന്‍റോടെയാണ് തിരുവനന്തപുരത്തിന്‍രെ കുതിപ്പ്.

ഏഴു സ്വര്‍ണവും 11 വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 90 പോയിന്‍റുമായി എറണാകുളം രണ്ടാം സ്ഥാനത്തും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

വ്യക്തിഗത സ്‌കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച്എസ്എസ് 65 പോയിന്‍റുമായി ഒന്നാമതും 37 പോയിന്‍റോടെ പിരപ്പന്‍ന്‍കോട് ഗവണ്‍മെന്‍റ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 31 പോയിന്‍റുമായി കന്യാകുളങ്ങര ഗവണ്‍മെന്‍റ് ഗേള്‍സ് എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമുണ്ട്


ശ്രീഹരിക്ക് ഇരട്ട റിക്കാർഡ്

നീന്തല്‍ക്കുളത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ മെഡ്‌‌‌ലേ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ റിക്കാര്‍ഡ് നേട്ടവുമായി ശ്രീഹരി. നീന്തല്‍ക്കുളത്തിലെ ആദ്യ ഇരട്ട റിക്കാര്‍ഡിനാണ് പിരപ്പന്‍കോട് സര്‍ക്കാര്‍ സ്‌കൂളിലെ ബി. ശ്രീഹരി അര്‍ഹനായത്. 200 മീറ്റര്‍ മെഡ്‌‌ലേയില്‍ രണ്ടു മിനിറ്റ് 12.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു റിക്കാര്‍ഡിന് അര്‍ഹനായപ്പോള്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരു മിനിറ്റ് 56.078 സെക്കന്‍ഡിലായിരുന്നു റിക്കാര്‍ഡ് നീന്തൽ.

Sports

പരിമിതികൾ നീന്തിക്കയറി ഹരീനയുടെ കുതിപ്പ്...

തിരുവനന്തപുരം: പരിമിതികളില്‍ പിന്മാറാനല്ല, പോരാടാനായിരുന്നു ഹരീനയുടെ തീരുമാനം. ആ തീരുമാനവുമായി ഹരീന ഇന്നലെ പിരപ്പന്‍കോട് നീന്തല്‍ കുളത്തിലെത്തി. മെഡല്‍കൊയ്ത്തിനുമപ്പുറം മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഹരിനയുടെ ലക്ഷ്യം. ഒന്നര വയസുള്ളപ്പോള്‍ ഉണ്ടായ പനിയെ തുടര്‍ന്നാണ് ഹരിനയുടെ ജീവിതം തന്നെ തകിടം മറിഞ്ഞത്.

പനിയെത്തുടര്‍ന്ന് കൈകള്‍ക്കു ചലനശേഷി നഷ്ടമായി. ചലനക്കുറവുള്ള കൈകളുമായാണ് ഹരിന പോരാട്ടത്തിനായി ഇറങ്ങിയത്. ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരമില്ലാത്തതിനാൽ ജനറല്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി.

ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് മത്സരത്തിലാണ് പോരാട്ടത്തിനിറങ്ങിയത് .പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹരീന. കൈകളുടെ ചലനശേഷി നഷ്ടമായതിനു പിന്നാലെ നിരവധി ചികിത്സകള്‍ നല്കി. എന്നാല്‍, പൂര്‍ണമായും ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വാട്ടര്‍ തെറാപ്പിയിലൂടെ മാറ്റങ്ങള്‍ക്ക് സാധ്യതാ സൂചന ഡോക്ടര്‍മാര്‍ നൽകിയതിനു പിന്നാലെയാണ് ഹരീന നിന്തല്‍ക്കുളത്തിലേക്ക് പരിശീലനത്തിനായി എത്തിത്തുടങ്ങിയത്.

മലമ്പുഴയിലെ സ്വിമ്മിംഗ് ട്രെയ്നറായ ശശീന്ദ്രന്‍റെ കീഴില്‍ മലമ്പുഴ ചെക്ഡാമിൽ പരിശീലനം ആരംഭിച്ചു. ശരീരപേശികള്‍ക്ക് ഇപ്പോള്‍ നല്ല ചലനം വന്നുതുടങ്ങി. വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാമെന്ന അവസ്ഥയിലെത്തി.

സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനവും സന്തോഷത്തിലാണ് ഹരിന. ഇനിയും മത്സരത്തിനെത്തും. കേരളത്തിലും ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.അച്ഛന്‍ ദേവരാജിന്‍റെയും അമ്മ കൃഷ്ണകുമാരിയുടെയും പ്രോത്സാഹനമാണ് ഹരിനയുടെ പോരാട്ടവീര്യത്തിന്‍റെ അടിസ്ഥാനം

Sports

ദീര്‍ഘദൂരത്തില്‍ പാലക്കാടന്‍ കാറ്റ്

തിരുവനന്തപുരം: അനന്തപുരിയിലെ കായിക പൂരത്തിന്‍റെ ട്രാക്ക് & ഫീല്‍ഡിനെ ഉണര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്‍റെ ഇരമ്പല്‍... ചാറ്റല്‍ മഴത്തുള്ളികള്‍ വേഗതയുടെ കരുത്തില്‍ വകഞ്ഞു മാറ്റി പാലക്കാടന്‍ പിള്ളേര്‍ ഓടിയെടുത്തതെല്ലാം പൊന്നും വെള്ളിയും. കായികമേളയുടെ രണ്ടാം ദിനമായ ഇന്നലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് അരങ്ങേറിയ ദീര്‍ഘ ദൂര ഇനങ്ങളില്‍ പാലക്കാടന്‍ ആധിപത്യം. 3000 മീറ്ററിന്‍റെ നാലിനങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി.

മേളയിലെ ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിലെ എം. ഇനിയ സ്വര്‍ണം നേടി. പാലക്കാടിന്‍റെ തന്നെ ജി. അക്ഷയ വെള്ളി കരസ്ഥമാക്കി. തൊട്ടുപിന്നാലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും പാലക്കാടിനുതന്നെ. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്. ജഗന്നാഥന്‍ സ്വര്‍ണവും പ്ലസ് ടുക്കാരനായ ബി. മുഹമ്മദ് ഷബീര്‍ വെള്ളിയുമണിഞ്ഞു.

3000 മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ എസ്. അര്‍ച്ചന സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ അര്‍ച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എം. അഭിശ്രീ വെങ്കലം നേടിയപ്പോള്‍ പാലക്കാടിന്‍റെ അക്കൗണ്ട് വീണ്ടും വീര്‍ത്തു.

3000 മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ താരങ്ങള്‍ കൈവിട്ടില്ല. പറളി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സി.പി. ആദര്‍ശ് സ്വര്‍ണവും ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ സി.വി. അരുള്‍ വെള്ളിയും സ്വന്തമാക്കി.

Sports

ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ

തിരുവനന്തപുരം: മഴത്തുള്ളികിലുക്കത്തിനൊപ്പം കുതിച്ചെത്തി ഇനിയ ഫിനിഷ് ചെയ്തപ്പോള്‍ പരിശീലകന്‍ മനോജ് മാഷ് ഇങ്ങനെയാണ് വിളിച്ചത്. എന്‍റെ പൊന്നേ.... സംസ്ഥാന കായികമേളയില്‍ ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ കായികമേളയുടെ പൊന്നായി. ഇന്നലെ രാവിലെ ട്രാക്കുണര്‍ന്ന് ആദ്യ മത്സരമായ സീനിയര്‍ ഗേള്‍സ് പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഇനിയ സ്വര്‍ണത്തിൽ മുത്തംവച്ചത്.

പാലക്കാട് പറളി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എം. ഇനിയ സബ് ജൂണിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. എടത്തറ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്ന ഇനിയ ഈ അധ്യയന വര്‍ഷം സ്‌പോര്‍ട്‌സില്‍ മികവു തേടി പറളി സ്‌കൂളിലെത്തുകയായിരുന്നു. നാലു മാസത്തെ മാത്രം പരിശീലനത്തിലാണ് ഇനിയയുടെ ഈ നേട്ടം.

സബ്ജൂണിയിര്‍ വിഭാഗം 600 മീറ്ററിലായിരുന്നു ജില്ലവരെ മത്സരം. എന്നാല്‍, സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാവില്ലെന്ന പരിശീലനകന്‍ പി.ജി. മനോജിന്‍റെ നിര്‍ദേശത്തിന്‍റെയും ശിക്ഷണത്തിന്‍റെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഈ എട്ടാം ക്ലാസുകാരിയും മത്സരിക്കുകയായിരുന്നു. 10 മിനിറ്റും 56 സെക്കന്‍റ് സമയത്തിലാണ് ഇനിയയുടെ സ്വര്‍ണം.

പറളി സ്വദേശിയായ കൂലിപണിക്കാരൻ മുരുകന്‍റെയും പാചകതൊഴിലാളിയായ സിന്ധുവിന്‍റെയും ഇളയമകളാണ്. സൂര്യ എന്നൊരു സഹോദരനുമുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ സ്‌പൈക്കുമായാണ് ഇനിയയുടെ മത്സരം. വെറും നാലു മാസത്തെ പരിശീലനത്തില്‍ മുതിര്‍ന്ന കുട്ടികളൊടോപ്പം മത്സരിച്ചു വിജയിച്ച ഇനിയ ഭാവി കേരളത്തിന്‍റെ വാഗ്ദാനമാണെന്ന് പരിശീലകന്‍ പി.ജി. മനോജ് പറഞ്ഞു.

Sports

കബഡിയിൽ പാലക്കാട്

തിരുവനന്തപുരം: കബഡി... കബഡി; പാലക്കാട്... കബഡിയില്‍ വര്‍ഷങ്ങളായുള്ള കാസർഗോഡിന്‍റെയും തൃശൂരിന്‍റെയും ആധിപത്യം പാലക്കാട് തകര്‍ത്തു. ജൂണിയര്‍ ആണ്‍കുട്ടികളൂുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് കബഡിയില്‍ കിരീടം ചൂടി.


കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാസർഗോഡിനെ 10 പോയിന്‍റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാര്‍ട്ടറികള്‍ കടന്നത്. സെമിയില്‍ ശക്തമായ പോരാട്ടം നടത്തിയ മലപ്പുറത്തെ രണ്ടു പോയിന്‍റ് വ്യത്യാസത്തിൽ മറികടന്ന് ഫൈനലില്‍.


അശ്വിന്‍, സാജന്‍ എന്നിവരാണ് പരിശീലകർ. ഒരാഴ്ചത്തെ ക്യാമ്പിലാണ് കുട്ടികള്‍ക്ക് എതിരാളികളെ കീഴ്‌പ്പെടുത്തേണ്ട മുറകളും മറ്റും പരീശീലകര്‍ പഠിപ്പിച്ചത്. കബഡി കളിയുടെ കേന്ദ്രമായ നെന്മാറ, ചിറ്റൂര്‍ പ്രദേശത്തെ സ്‌കൂളൂടെ കുട്ടികളായിരുന്നു പാലക്കാടിന്‍റെ ആണ്‍കുട്ടികളുടെ സംഘത്തിൽ ഏറെയും.


ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. പാലക്കാടും തൃശൂരുമായുള്ള മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ടൈ വന്ന് ഒരു പോയിന്‍റിനാണ് പാലക്കാട് തൃശൂരിനെ കീഴ്‌പ്പെടുത്തിയത്. കെ.വി. ബൈജുവിന്‍റെ നേതൃത്വത്തിലാണ് പരിശീലനം.

Sports

ഓവറോളിനായി ആതിഥേയ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന്‍റെ കുതിപ്പ്. 109 സ്വര്‍ണവും 81 വെള്ളിയും 109 വെങ്കലവുമായി 967 പോയിന്‍റുമായി ആതിഥേയര്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ 48 സ്വര്‍ണവും 25 വെള്ളിയും 57 വെങ്കലവുമായി 449 പോയിന്‍റാണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന്‍റെ സമ്പാദ്യം 39 സ്വര്‍ണവും 49 വെള്ളിയും 56 വെങ്കലവും ഉള്‍പ്പെടെ 426 പോയിന്‍റ്.

ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരം 71 സ്വര്‍ണവും 47 വെള്ളിയും 81 വെങ്കലവുമായി 626 പോയിന്‍റുമായി ഒന്നാമതു നില്ക്കുമ്പോള്‍ 39 സ്വര്‍ണവും 49 വെള്ളിയും 54 വെങ്കലവുമായി 423 പോയിന്‍റോടെ കണ്ണൂര്‍ രണ്ടാമതും 34 സ്വര്‍ണം, 43 വെള്ളി, 46 വെങ്കലം എന്നിവയിലൂടെ 388 പോയിന്‍റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.

അക്വാട്ടിക്‌സില്‍ 38 സ്വര്‍ണം, 33 വെള്ളി, 26 വെങ്കലം എന്നിവയിലൂടെ 336 പോയിന്‍റുമായി തിരുവനന്തപുരം ഒന്നാമതും ഏഴു സ്വര്‍ണം 11 വെള്ളി,നാലു വെങ്കലം എന്നിവയുമായി 90 പോയിന്‍റോടെ എറണാകുളം രണ്ടാമതും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

അത്‌ലറ്റിക്‌സില്‍ അഞ്ചു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമായി 38 പോയിന്‍റോടെ പാലക്കാട് ഒന്നാമതും രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമായി 13 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമുള്‍പ്പെടെ 10 പോയിന്‍റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.

ഓവറോൾ മെഡല്‍ ടേബിൾ ഓവറോൾ മെഡല്‍ ടേബിൾ 


ജില്ല, സ്വര്‍ണം, വെള്ളി, വെങ്കലം , പോയിന്‍റ് 


തിരുവനന്തപുരം:   109   81   109   967

തൃശൂര്‍:   48     25     57   449

കണ്ണൂര്‍:   39    49    56    426

കോഴിക്കോട്:   36    45    47    405

പാലക്കാട്:   33    42     51    396

Sports

പ്രൈം വോളി: സെമി ഇന്ന്

ഹൈദരാബാദ്: 2025 സീസണ്‍ പ്രൈം വോളിബോള്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും.

ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് രണ്ടിന് എതിരേ മൂന്നു സെറ്റുകള്‍ക്ക് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ കീഴടക്കിയതോടെ നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് സെമി ഉറപ്പിച്ചു.

കോല്‍ക്കത്ത, ഡല്‍ഹി, കന്നിക്കാരായ ഗോവ ടീമുകള്‍ക്ക് 10 പോയിന്‍റ് വീതമാണ്. എങ്കിലും സെറ്റ്, പോയിന്‍റ് വ്യത്യാസത്തില്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കം.


17 പോയിന്‍റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ മുംബൈ മിറ്റിയേഴ്‌സും ഗോവയും തമ്മിലാണ് ഇന്നത്തെ ആദ്യ സെമി. മത്സരം വൈകുന്നേറം 6.30ന് ആരംഭിക്കും.

14 പോയിന്‍റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബംഗളൂരു ടോര്‍പ്പിഡോസും 12 പോയിന്‍റുമായി മൂന്നാം സ്ഥാനം നേടിയ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്‌സും തമ്മില്‍ രാത്രി 8.30നാണ് രണ്ടാം സെമി പോരാട്ടം.

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ടീമുകൾ ജയം

മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ 2025-26 സീസണ്‍ ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്‍ട്ടിനെ 5-1നു തകര്‍ത്തു.

ചെല്‍സി 5-1ന് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്‍റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്‍റസിനെ തോൽപ്പിച്ചു.

Sports

ന്യൂസിലൻഡിനെ 53 റൺസിന് തകർത്തു; വനിതാ ലോകകപ്പിൽ ഇന്ത്യ സെമിയിൽ

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഇതോടെ സെമിയിൽ കടക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺ‌സാണ് എടുത്തത്. മഴയെ തുടർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 റൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.

ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തി‍യാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.

ന്യൂസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം വീണ്ടും മഴയെത്തി. അതോടെ ന്യൂസിലൻഡിന്‍റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസ് ആയി നിശ്ചയിച്ചു.

എന്നാൽ ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സ് 271 റൺസിൽ അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 271 റൺസെടുത്തത്. ന്യൂസിലൻഡിന് വേണ്ടി 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസബെല്ല ഗെയ്സും 45 റൺസെടുത്ത അമേലിയ കെറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് താക്കൂറും ക്രാന്ത് ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും ദീപ്തി ശർമയും പ്രതികാ റാവലും ഓരോ വിക്കറ്റ് വീതവും എടുത്തു.

 

Latest News

Up