x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കബഡിയിൽ പാലക്കാട്


Published: October 24, 2025 01:03 AM IST | Updated: October 24, 2025 01:26 AM IST

തിരുവനന്തപുരം: കബഡി... കബഡി; പാലക്കാട്... കബഡിയില്‍ വര്‍ഷങ്ങളായുള്ള കാസർഗോഡിന്‍റെയും തൃശൂരിന്‍റെയും ആധിപത്യം പാലക്കാട് തകര്‍ത്തു. ജൂണിയര്‍ ആണ്‍കുട്ടികളൂുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് കബഡിയില്‍ കിരീടം ചൂടി.


കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാസർഗോഡിനെ 10 പോയിന്‍റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാര്‍ട്ടറികള്‍ കടന്നത്. സെമിയില്‍ ശക്തമായ പോരാട്ടം നടത്തിയ മലപ്പുറത്തെ രണ്ടു പോയിന്‍റ് വ്യത്യാസത്തിൽ മറികടന്ന് ഫൈനലില്‍.


അശ്വിന്‍, സാജന്‍ എന്നിവരാണ് പരിശീലകർ. ഒരാഴ്ചത്തെ ക്യാമ്പിലാണ് കുട്ടികള്‍ക്ക് എതിരാളികളെ കീഴ്‌പ്പെടുത്തേണ്ട മുറകളും മറ്റും പരീശീലകര്‍ പഠിപ്പിച്ചത്. കബഡി കളിയുടെ കേന്ദ്രമായ നെന്മാറ, ചിറ്റൂര്‍ പ്രദേശത്തെ സ്‌കൂളൂടെ കുട്ടികളായിരുന്നു പാലക്കാടിന്‍റെ ആണ്‍കുട്ടികളുടെ സംഘത്തിൽ ഏറെയും.


ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. പാലക്കാടും തൃശൂരുമായുള്ള മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ടൈ വന്ന് ഒരു പോയിന്‍റിനാണ് പാലക്കാട് തൃശൂരിനെ കീഴ്‌പ്പെടുത്തിയത്. കെ.വി. ബൈജുവിന്‍റെ നേതൃത്വത്തിലാണ് പരിശീലനം.

K-Rail Survey

Tags : Kabaddi State school meet

Recent News

Up