മാലിന്യ ശേഖരണത്തിനായി മൂന്നിനം ബിന്നുകള്‍
മാലിന്യ ശേഖരണത്തിനായി  മൂന്നിനം ബിന്നുകള്‍
Thursday, May 16, 2024 1:27 AM IST
കൊച്ചി: കച്ചവടക്കാര്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ മാലിന്യ ശേഖരണത്തിനായി മൂന്നിനം ബിന്നുകള്‍ വീതം സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമെന്നു ഹൈക്കോടതി.

എന്നാല്‍ ഈ ബിന്നുകളില്‍ പൊതുജനങ്ങള്‍ക്ക് മാലിന്യനിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യക്തിപരമായി കച്ചവടക്കാര്‍ക്ക് ബാധ്യതയില്ലെന്നും ജസ്റ്റീസ് പി. ഗോപിനാഥ്, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മാലിന്യശേഖരണം സംബന്ധിച്ച് 2023 ഓക്ടോബറിലെ ഉത്തരവ് ചോദ്യം ചെയ്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു.

മൂന്നിനം മാലിന്യ ബിന്നുകള്‍ വ്യാപാരികള്‍ വ്യക്തിപരമായി സ്ഥാപിക്കണമെന്നും പൊതുജനങ്ങൾക്ക് ഉൾപ്പെടെ അതില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങളും ഖര മാലിന്യങ്ങളും അപകടകരമായ മാലിന്യങ്ങളും പ്രത്യേകം ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്നു തരത്തിലുള്ള ബിന്നുകള്‍ വ്യാപാരികള്‍ സ്ഥാപിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതിനു പുറമേയാണ് ഇതില്‍ പൊതുജനങ്ങള്‍ക്കുകൂടി മാലിന്യശേഖരണം ഉറപ്പുവരുത്തണമെന്നു നിര്‍ദേശിക്കുന്നത്. ഇത് അപ്രായോഗികമായ ഉത്തരവാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.


എന്നാല്‍ വ്യാപാര സമുച്ചയങ്ങളുടെ പരിസരങ്ങള്‍ വൃത്തിയായും ശുചിയായും സംരക്ഷിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട കച്ചവടക്കാര്‍ക്കു നല്‍കിയാണ് കേരള മുനിസിപ്പല്‍, പഞ്ചായത്തിരാജ് ആക്ടില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് നിയമങ്ങളില്‍ മൂന്നിനം ബിന്നുകള്‍ സ്ഥാപിക്കണമെന്ന വ്യവസ്ഥയാണുള്ളത്. ഇത്തരം വസ്തുക്കളുടെ വ്യാപാരം നടത്തുന്നവരാണ് ഹര്‍ജിക്കാര്‍.

അതിനാല്‍ മാലിന്യശേഖരണത്തിന് ബിന്നുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഇവര്‍ക്കു ബാധകമാണ്. അതേസമയം, വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്ക് മാലിന്യനിക്ഷേപത്തിന് അനുമതി നല്‍കാനാണു നിര്‍ദേശമെന്നും പൊതുജനങ്ങളുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബിന്നുകളില്‍ പൊതുജനങ്ങള്‍ മാലിന്യനിക്ഷേപം നടത്തണമെന്നു നിയമപരമായി നിര്‍ദേശിക്കാനാകില്ലെന്നും ഇതിന്‍റെ ബാധ്യത വ്യക്തിപരമായി കച്ചവടക്കാര്‍ക്കുമേല്‍ ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.