കാസര്‍ഗോട്ട് വന്‍ എംഡിഎംഎ വേട്ട
Saturday, September 21, 2024 3:22 AM IST
കാസര്‍ഗോഡ്: ഉപ്പള പത്വാടിയില്‍ വന്‍ എംഡിഎംഎ വേട്ട. വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മൂന്നു കിലോയോളം വരുന്ന എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ഇതിനു പുറമേ ഒരു കിലോ കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള മയക്കുമരുന്ന്, നിരവധി ലഹരി ഗുളികകള്‍ എന്നിവയും പിടികൂടി. വീട്ടുടമസ്ഥന്‍ അസ്‌കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 30ന് കളനാട് കാപ്പിലില്‍ താമസിക്കുന്ന കര്‍ണാടക മൂഡിഗരെ സ്വദേശി അബ്ദുള്‍ റഹീമിനെ (28) 49.33 ഗ്രാം എംഡിഎംഎയുമായി മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് കൈനോത്ത് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറില്‍ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്.

ഈ കേസില്‍ റിമാന്‍ഡിലായിരുന്ന റഹീമിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎ കൈമാറിയതിനു പിന്നില്‍ അസ്‌കര്‍ അലിയാണെന്നു വ്യക്തമായത്.


തുടര്‍ന്ന് റഹീമിനെ കൂട്ടി ഉപ്പളയിലെത്തിയ പോലീസ് സംഘം തന്ത്രപൂര്‍വം അസ്‌കര്‍ അലിയെ വലയിലാക്കി. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പത്വാടിയിലെ വീട്ടില്‍ പരിശോധന നടത്തി വന്‍ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്.

കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. അസ്‌കര്‍ അലി ആദ്യമായാണ് പോലീസിന്‍റെ പിടിയിലാകുന്നത്. ഇയാള്‍ക്കു പിന്നില്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന മയക്കുമരുന്നു മാഫിയാ സംഘം ഉണ്ടെന്നാണ് സൂചന.

മയക്കുമരുന്നു വേട്ടയ്ക്ക്‍ കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജ്, മഞ്ചേശ്വരം പോലീസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.