മനുഷ്യരോദനങ്ങളെ ദൈവനൊമ്പരങ്ങളായി കണ്ട വചനോപാസകൻ
മനുഷ്യരോദനങ്ങളെ ദൈവനൊമ്പരങ്ങളായി  കണ്ട വചനോപാസകൻ
Saturday, September 21, 2024 3:22 AM IST
ഫാ.ജോയി ചെഞ്ചേരിൽ എംസിബിഎസ്

മനുഷ്യനൊമ്പരങ്ങളെ ദൈവനൊമ്പരങ്ങളായി കണ്ട സന്യാസവൈദികനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫാ.ജോർജ് കരിന്തോളിൽ. ജനത്തെ സ്നേഹിക്കുകയും ജനത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങുകയും ചെയ്ത നലം തികഞ്ഞ അജപാലകൻ. ഇരുട്ടിലും നിരാശയിലും അകപ്പെട്ട അനേകം ജീവിതങ്ങൾക്ക് ദൈവവചനത്തിന്‍റെ പ്രകാശവും പ്രത്യാശയും പകർന്നു വഴിനടത്തിയ ആത്മീയഗുരു.

കരുണയായിരുന്നു ആ ഹൃദയം മുഴുവൻ. ആ നിറവ് കൈതുറന്ന് സകലരിലേക്കും പകരുകയായിരുന്നു കഴിഞ്ഞ 46 വർഷത്തിലെ തന്‍റെ സന്ന്യാസപുരോഹിത ജീവിതത്തിലൂടെ. അദ്ദേഹത്തിന്‍റെ വചനപ്രഘോഷണവും ധ്യാനങ്ങളും കേൾക്കാത്തവരായി ആരുമുണ്ടാകില്ല. വിശ്രമമില്ലാതെ തന്‍റെ ആരോഗ്യവും സമയവും സകലതും സമൂഹത്തിനുവേണ്ടി അർപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

ദിവ്യകാരുണ്യ മിഷണറി സഭയുടെ സുപ്പീരിയർ ജനറൽ ആയിരിക്കുമ്പോഴും ഈ ദൈവബന്ധത്തിന്‍റെയും പരവിചാരത്തിന്‍റെയും കരുതലിന്‍റെയും ആത്മീയതയായിരുന്നു അദ്ദേഹത്തിന്‍റെ വലിപ്പം. വച്ചുകെട്ടുകൾ ഒന്നുമില്ലാതെ ലാളിത്യവും സാധാരണത്വവും പ്രസാദകരമായ മുഖഭാവവും കൊണ്ട് വലിപ്പചെറുപ്പങ്ങൾ നോക്കാതെ സകലരെയും അദ്ദേഹം ദൈവത്തിലേക്ക് അടുപ്പിച്ചു.

ദിവ്യകാരുണ്യ സാന്നിധ്യത്തിൽ തപം ചെയ്തു തെളിച്ചെടുത്ത ജ്വലനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രേഷിതമേഖലയുടെ പ്രചോദനം. പരിശുദ്ധ കുർബാനയുടെ ശക്തിയും ദൈവവചനത്തിന്‍റെ പ്രകാശവുമായി കേരളസമൂഹത്തിന്‍റെ ആധ്യാത്മിക നവോത്ഥാനത്തിൽ തന്‍റേതായ ഇടം തെളിയിച്ച വ്യക്തിത്വമായിരുന്നു ജോർജ് അച്ചൻ. കേരളത്തിലെ സമർപ്പിതരെയും പുരോഹിതരെയും അർഥികളെയും വചനംകൊണ്ടു ജ്വലിപ്പിച്ച് സഭയ്ക്കും സമൂഹത്തിനും പ്രദാനം ചെയ്യുന്നതിൽ നിർണായക പങ്കായിരുന്നു അദ്ദേഹത്തിന്‍റേത്


എംസിബിഎസ് സഭാ സ്ഥാപകരായ ബഹു. ആലക്കളത്തിൽ മത്തായി അച്ചന്‍റെ പ്രഘോഷണതീക്ഷ്ണതയും പറേടത്തിൽ ജോസഫ് അച്ചന്‍റെ സാന്നിധ്യനിർവൃതിയും ജോർജ് അച്ചനിൽ സമ്മേളിച്ചിരുന്നു. ദിവ്യകാരുണ്യത്തിന്‍റെ സമർപ്പണവും സംലഭ്യതയുംകൊണ്ടു ‘’ആകാശപ്പറവകളുടെ അപ്പനായ’’ ജോർജ് കുറ്റിക്കലച്ചൻ വഴിയോരങ്ങളിലെ മനുഷ്യന്‍റെ നൊമ്പരങ്ങൾ ഒപ്പിയപ്പോൾ, ജോർജ് കരിന്തോളിൽ അച്ചൻ കുടുംബപ്രശ്നങ്ങളിൽ പരിഹാരവും നവീകരണവുമായി സ്വയം മറന്ന് അവിശ്രമം അധ്വാനിക്കുകയായിരുന്നു.

അച്ചന്‍റെ ആത്മീയനേതൃത്വവും മനുഷ്യരോടുള്ള ഇടമുറിയാത്ത പ്രതിബദ്ധതയും നിസ്വാർത്ഥ സമർപ്പണവും കാലാതിവർത്തിയായി നിലനിൽക്കുമെന്നതിൽ സംശയമില്ല. പകരങ്ങളില്ലാത്ത പരമകരുണയുടെ ഈ ശ്രേഷ്ഠമാതൃക നമുക്കു നിത്യപ്രചോദനമാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.