ഡ്രഡ്ജർ ഗംഗാവലിപ്പുഴയില്‍ എത്തിച്ചു; അർജുനായി ഇന്ന് തെരച്ചിൽ പുനരാരംഭിക്കും
ഡ്രഡ്ജർ ഗംഗാവലിപ്പുഴയില്‍ എത്തിച്ചു;  അർജുനായി ഇന്ന് തെരച്ചിൽ പുനരാരംഭിക്കും
Friday, September 20, 2024 2:37 AM IST
കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിനായി ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിൽ എത്തിച്ചു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.

ജൂലൈ 16നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടുമാസം കഴിഞ്ഞിട്ടും അപകടത്തിൽ കാണാതായവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വിവിധ സേനാ വിഭാഗങ്ങളും ശാസ്ത്ര പരിശോധനയും നടന്നിരുന്നു.

അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടിത്തട്ടിലെ കല്ലും മണ്ണും വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്താൻ തീരുമാനിച്ചത്.


ഡ്രഡ്ജറിന്‍റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാടക സർക്കാരാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്നു നോട്സിൽ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്.

ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തെരച്ചിലിന് അനുയോജ്യമാണ്. പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.