വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ്: പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച
വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ്:  പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച
Thursday, May 16, 2024 1:27 AM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയിക്കുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വാർഡ് പുനർനിർണയ ഓർഡിനൻസ് പാസാക്കാനായി അടുത്ത തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും.

22നു ചേരുന്ന പതിവു മന്ത്രിസഭയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള ശിപാർശ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഓർഡിനൻസിനായി പ്രത്യേക മന്ത്രിസഭ ചേരുന്നത്.

ഗ്രാമപഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. എന്നാൽ, ജനസംഖ്യ വർധിച്ചതോടെ ഇത്‌ ക്രമാനുഗതമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് വാർഡ് പുനർനിർണയം കൊണ്ടുവരുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡ് വീതം ഉയർത്തുന്ന ഓർഡിനൻസാണ് കൊണ്ടുവരുന്നത്.

നിലവിൽ ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ പരമാവധി 23 വാർഡുമാണ് അനുവദിച്ചിട്ടുള്ളത്. വാർഡ് പുനർനിർണയം വരുന്നതോടെ ഇത് 14 മുതൽ 24 വരെയായി ഉയരും.


സംസ്ഥാനത്താകെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർവിഭജനം പൂർത്തിയാക്കുന്നതോടെ 941 എണ്ണത്തിന്‍റെ വർധന വരും.

87 മുൻസിപ്പാലിറ്റികളിലായി 3078 വാർഡുകളും ആറ് കോർപറേഷനുകളിലായി 414 വാർഡുകളുമാണുള്ളത്. ഇവയുടെ പുനർവിഭജനത്തിലൂടെയും വാർഡുകളുടെ എണ്ണത്തിൽ വർധന വരും.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 വാർഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 ഡിവിഷനുകളുമാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് പുനർവിഭജനം പൂർത്തിയായ ശേഷം 2025 ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,200 തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ അധികമായി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.