പന്തീരാങ്കാവ് ഗാർഹിക പീഡനം: രാഹുല്‍ മുങ്ങി; അന്വേഷണത്തിന് പ്രത്യേക സംഘം
പന്തീരാങ്കാവ് ഗാർഹിക പീഡനം: രാഹുല്‍ മുങ്ങി; അന്വേഷണത്തിന്  പ്രത്യേക സംഘം
Thursday, May 16, 2024 12:37 AM IST
കോഴിക്കോട്: പറവൂര്‍ സ്വദേശിയായ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലന്‍ ഒളിവില്‍.

കടുത്ത സമ്മര്‍ദത്തിനൊടുവില്‍, ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് രാഹുലിനെതിരേ കേസ് എടുത്തതോടെയാണ് ഇയാള്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും. ജര്‍മനിയില്‍ ജോലിയുള്ള ഇയാള്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാലാണു ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഇയാള്‍ രാജ്യംവിടുമെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിനെതിരേ പോലീസ് കേസ് എടുത്തിട്ടുള്ളത്. രാഹുലിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുല്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നുവരെ വീട്ടില്‍ ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്.

രാഹുല്‍ നവവധുവിനെ മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതിന്‍റെ പേരില്‍ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ചുവെന്നതു ശരിയാണ്. വീടിന്‍റെ താഴത്തെ നിലയിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഇവര്‍ മുകളിലാണ് . അവിടെ നടന്ന സംഭവങ്ങള്‍ കേട്ടിട്ടില്ല. നേരത്തേ വഴക്ക് ഉണ്ടായിട്ടില്ല.

രാഹുല്‍ നേരത്തേ വിവാഹം കഴിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ഇതു മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാൽ, നേരത്തെ വിവാഹം കഴിച്ചിട്ടില്ലെന്ന് രാഹുലിന്‍റെ അമ്മ പറഞ്ഞു. ഒരു വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് അത് ഒഴിവാക്കിയെന്നും അവർ പറഞ്ഞു.

ഈ മാസം അഞ്ചിനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് രാഹുലും യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ആറാംനാള്‍ മുതലാണു മർദനം നടന്നതെന്നു പിതാവ് ഹരിദാസന്‍ പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശനത്തിനു പോയപ്പോഴാണ് ആദ്യമായി തര്‍ക്കം തുടങ്ങിയത്. സ്വര്‍ണം കുറവാണെന്നു പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. അതിക്രമങ്ങള്‍ നടന്നിട്ടും വീട്ടിലുള്ളവര്‍ തിരിഞ്ഞുനോക്കിയില്ല. കരച്ചില്‍ കേട്ടിട്ടും ആരും മുകളിലെ മുറിയിലേക്കു പോവുകയോ വാതിലില്‍ മുട്ടുകയോ ചെയ്തില്ല. കൊടിയ പീഡനമാണ് ഒരാഴ്ചകൊണ്ടു നടന്നതെന്ന് പിതാവ് പറഞ്ഞു.

നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ സിഐക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി വേണമെന്ന് ഹരിദാസന്‍ ആവശ്യപ്പെട്ടു. രാഹുല്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് അദ്ദേഹം ആരോപിച്ചു.


നേരത്തേ രാഹുല്‍ രണ്ടു വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങിയെന്ന് ഹരിദാസന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍കൂടി പോലീസ് പരിശോധിക്കണം. പന്തീരാങ്കാവ് പോലീസിനെ വിശ്വാസമില്ലാത്തതിനാല്‍ കേസ് എറണാകുളത്തേക്കു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫറോക്ക് എസിപി സാജു കെ. ഏബ്രഹാമിനാണ് അന്വേഷണ ച്ചുമതല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ അന്വേഷണത്തില്‍നിന്ന് മാറ്റി. സിറ്റി പോലീസ് കമ്മീഷണറുമായി അസി. കമ്മീഷണര്‍ ചര്‍ച്ച നടത്തി.

അലംഭാവം കാട്ടിയ എസ്എച്ച്ഒയുടെ തൊപ്പി തെറിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹികപീഡന പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയതിന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) എ.എസ്. സരിന് സസ്പെൻഷൻ. ഫറോഖ് എസിപി സാജു കെ. ഏബ്രഹാം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്.

നവവധുവിന് ക്രൂര മർദനമേറ്റ വിഷയത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷനും ഇടതു യുവജനസംഘടനകളും രംഗത്തെത്തിയിരുന്നു.

മർദനമേറ്റ നവവധു ആശുപത്രിയിൽ ചികിത്സ തേടിയിട്ടും വിഷയത്തിന്‍റെ ഗൗരവം മാനിച്ച് നടപടി സ്വീകരിക്കുന്നതിൽ എസ്എച്ച്ഒയ്ക്കു വീഴ്ച പറ്റിയെന്നു രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതി രാഹുലിനു പോലീസ് ഒത്താശ ചെയ്തുവെന്ന ആരോപണവും നവവധുവിന്‍റെ വീട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണു വധുവിന്‍റെ വീട്ടുകാർ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.

സ്റ്റേഷനിലേക്ക് രാഹുലിനെ വിളിച്ചുവരുത്തി കേസെടുത്തശേഷം പോലീസ് നോട്ടീസ് നൽകി പറഞ്ഞുവിട്ടു. പിന്നീട് സംഭവം വിവാദമായപ്പോഴാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. അപ്പോഴേക്കും രാഹുൽ ഒളിവിൽ പോയി.

പോലീസ് കേസെടുക്കാൻ വൈകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. രാഹുലിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ മറ്റു പോലീസുകാരെയും കേസ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.