ചൊവ്വാഴ്ചതന്നെ എസ്എച്ച്ഒയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ഗുരുതരമായ ശാരീരിക പീഡനങ്ങൾക്കാണ് പെണ്‍കുട്ടി ഇരയായിട്ടുള്ളത്. പെണ്‍കുട്ടിയെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ബോധമില്ലായിരുന്നു എന്നും ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെണ്‍കുട്ടി പറയുന്നു.
ഗുരുതര പരാതി നൽകിയ പെണ്‍കുട്ടിയോട് ഭർത്താവുമായി ഒത്തുപോകണം എന്നു പോലീസ് നിർദേശിച്ചതായി ആരോപണമുണ്ട്.
പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു.
ശാരീരികമായ പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് അപമാനമാണെന്നും സതീദേവി പറഞ്ഞു.