നഗരസഭകളില്‍ പ്രഫഷണലിസം കൊണ്ടുവരണം: മേയര്‍മാര്‍
നഗരസഭകളില്‍ പ്രഫഷണലിസം കൊണ്ടുവരണം: മേയര്‍മാര്‍
Thursday, May 16, 2024 12:37 AM IST
കൊച്ചി: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും നഗരസഭകളിലും അടിയന്തരമായി പ്രഫഷണലിസം കൊണ്ടുവരണമെന്ന് മേയര്‍മാര്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന മേയേഴ്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഫിനാന്‍സ് ഓഫീസര്‍, ടൗണ്‍ പ്ലാനര്‍, ലീഗല്‍ അഡ്വൈസര്‍, എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകളില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മേയര്‍മാരുടെ ആവശ്യം.

2023-24 വര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളില്‍ ട്രഷറിയിൽ ക്യൂ ലിസ്റ്റിലുള്ള ബില്ലുകള്‍ എത്രയും വേഗം പാസാക്കിയെടുക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിലുള്ള സഹായം തദ്ദേശ സ്വയംഭരണ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു.


അടുത്ത വര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളും നിലവിലുള്ള സ്പില്‍ ഓവര്‍ ലിസ്റ്റും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍പ്പെട്ട് ഡിപിസി കൂടാന്‍ കഴിയാതെ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.

സര്‍ക്കാരിന്‍റെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ ശുചിത്വ മാലിന്യ സംസ്‌കരണ പ്രോജക്ടും എല്ലാ നഗരങ്ങളിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാനും തീരുമാനിച്ചു.

നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ മന്ത്രിയുടെയും പ്ലാനിംഗ് ബോര്‍ഡിന്‍റെയും മുമ്പാകെ സമര്‍പ്പിക്കും. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, കണ്ണൂര്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, മേയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രസന്ന ഏണസ്റ്റ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.