മഴയും ഇരുട്ടും കാരണം ദിശതെറ്റിയെന്നും മീൻപിടിത്ത ബോട്ട് കണ്ടില്ലെന്നും കപ്പിത്താൻ മൊഴി നൽകിയെങ്കിലും കൂടുതൽ വിവരങ്ങൾക്കുവേണ്ടിയാണു ചോദ്യംചെയ്യൽ. ലക്ഷദ്വീപിനുവേണ്ടി ഷിപ്പിംഗ് കോർപറേഷൻ സർവീസ് നടത്തുന്ന സാഗർ യുവരാജ് എന്ന ചെറിയ ചരക്കുകപ്പലാണ് ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.
പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനായി ആറു തൊഴിലാളികളുമായി യാത്രതിരിച്ച ഇസ്ലാഹ് എന്ന ബോട്ടിലാണ് ഇടിച്ചത്. ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. അപകടത്തിൽ പൊന്നാനി സ്വദേശികളായ അബ്ദുൽ സലാം (45) അബ്ദുൽ ഗഫൂർ (48) എന്നിവരാണ് മരിച്ചത്.