വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
വരൾച്ച: അരലക്ഷത്തിലധികം   കർഷകർ പ്രതിസന്ധിയിൽ
Wednesday, May 15, 2024 2:50 AM IST
തോമസ് വർഗീസ്

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ഒരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള നാശനഷ്ടമാണ് വരൾച്ച മൂലം ഈ വർഷമുണ്ടായിട്ടുള്ളതെന്നു വിദഗ്ധസമിതി റിപ്പോർട്ട്.

കൊടും വരൾച്ച മൂലം ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണെന്നു സംസ്ഥാനത്തെ 152 ബ്ലോക്കുകൾ സന്ദർശിച്ച് തയാറാക്കി സർക്കാരിനു സമർപ്പിച്ച വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നലെയാണ് റിപ്പോർട്ട് കൃഷിമന്ത്രിക്ക് കൈമാറിയത്.

ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് ഏലത്തിനാണ്. വാഴ, കുരുമുളക്, നെല്ല് എന്നീ കൃഷികൾക്കും സംസ്ഥാന വ്യാപകമായി വൻ വിളനാശം സംഭവിച്ചു. ഈ ആഘാതത്തിൽനിന്നു കർഷകർക്കു പുറത്തുവരാൻ ഏറെ പ്രയത്നിക്കേണ്ടിവരുമെന്ന സൂചനയും വിദഗ്ധസമിതി നല്കുന്നു. 257 കോടിയിലധികം രൂപയുടെ നഷ്ടമാണു പ്രാഥമികമായി കണക്കിലാക്കുന്നത്.

കൃഷിനാശം മൂലം 60,000 ചെറുകിട, നാമമാത്ര കർഷകരും അനുബന്ധമായുള്ള കർഷക തൊഴിലാളികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വരൾച്ചമൂലം പൂർണമായ വിളനാശം സംഭവിച്ചതോടെ കാർഷിക മേഖലകളിലെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കു നടീൽ വസ്തുക്കളുടെ ദൗർലഭ്യവും ഉണ്ടാകാൻ സാധ്യതയെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ.

വേനൽക്കാലത്ത് സാധാരണയായി കാർഷിക മേഖലയിൽ തളർച്ചയുണ്ടാകാത്ത ജില്ലകളായിരുന്നു ഇടുക്കിയും വയനാടും. എന്നാൽ ഈ ജില്ലകളിൽ ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വിളനാശമാണ് ഉണ്ടായത്. കാർഷിക മേഖലയിൽ ദൂരവ്യാപകമായ പ്രതാഘാതങ്ങളുടെ സൂചനയാണ് ഇതു നല്കുന്നത്.

കൊടുംചൂടു മൂലം വാഴയ്ക്കുണ്ടായ നാശം ഓണവിപണിയെയും ബാധിക്കും. കൊടും വേനൽമൂലം ചില സ്ഥലങ്ങളിൽ കാർഷികവിളകൾ പൂർണമായും ഉണങ്ങിപ്പോയെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ ഉത്പാദനക്ഷമതയിലും വൻ ഇടിവ് ഉണ്ടായി. വാഴകൃഷിയിലാണ് ഉത്പാദനത്തിൽ വൻ ഇടിവ് ഉണ്ടായത്. കൂടാതെ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞപ്പോൾ ഹെക്ടറിൽ 500 മുതൽ 1000 കിലോഗ്രാമിന്‍റെ വരെ നെല്ല് ഉത്പാദനക്കുറവാണ് കാണിക്കുന്നത്.


കൊടും വരൾച്ച കാർഷിക വിളകളിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളും വരുത്തിയതായി സമിതി കണ്ടെത്തി. മണ്ണിന്‍റെ ഫലഭൂയിഷ്ടി കുറയാനും ഘടനയിൽ മാറ്റം വരാനും കാരണമായി. സൂക്ഷ്മ ജീവികളുടെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചു.

100 ശതമാനം വിളനാശം സംഭവിച്ച നിരവധി കൃഷിയിടങ്ങളുണ്ടെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഴകൾ കരിഞ്ഞുണങ്ങി. പച്ചക്കറികളും നെൽകൃഷിയും വാടിവീണു. പാകമാകാത്ത നാളികേരവും അടയ്ക്കയും കൊടും വെയിലിൽ പൊഴിഞ്ഞു വീഴുന്ന സ്ഥിതിയിലായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.



വേനൽമഴയിൽ 53% കുറവ്

വേനൽമഴയിലുണ്ടായ വൻ കുറവ് കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുന്പോൾ മാർച്ച് ആദ്യം മുതൽ മേയ് 12 വരെയുള്ള മഴയുടെ അളവിൽ സംസ്ഥാനത്ത് 53 ശതമാനത്തിന്‍റെ കുറവാണുണ്ടായത്.

ഈ കാലഘട്ടത്തിൽ 209.2 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം 99 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചതെന്നാണ് വിദഗ്ധസമിതി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഇടുക്കി, കാസർഗോഡ്, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വേനൽ മഴയിൽ 60 ശതമാനത്തിലധികം കുറവുണ്ടായി. ഇതിൽത്തന്നെ കോഴിക്കോട് ജില്ലയിൽ സാധാരണ ലഭിക്കുന്ന വേനൽമഴയുടെ 12 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.