തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, May 15, 2024 2:50 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: കത്തിക്കാളിയ വേനൽച്ചൂടിനെ വിറപ്പിച്ച്, പെയ്തിറങ്ങി ആശ്വാസക്കുളിർ പകർന്ന് വേനൽമഴ. കഴിഞ്ഞ രണ്ടാഴ്ചയിൽ സംസ്ഥാനത്ത് ആകെ പെയ്തത് ശരാശരി 61 മില്ലിമീറ്റർ മഴയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇതോടെ മേയ് ഒന്നിന് 61 ശതമാനമായിരുന്ന മഴക്കുറവ് ഇന്നലെ 47 ശതമാനമായി ചുരുങ്ങി. രൂക്ഷമായ വരൾച്ചയുടെ പിടിയിലായിരുന്ന പല ജില്ലകളിലും ആശ്വാസത്തിന്‍റെ കുളിർകാറ്റെത്തി. 90 ശതമാനം മഴക്കുറവിലായിരുന്ന വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആകെ കിട്ടേണ്ട വേനൽമഴയുടെ 35 ശതമാനത്തിലേറെ ലഭിച്ചു കഴിഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കരുത്തു കാട്ടി വേനൽമഴ പെയ്തിറങ്ങിയതോടെ 40 ഡിഗ്രി സെൽഷസിനടുത്തെത്തിയ ശരാശരി പകൽ താപനില പലയിടങ്ങളിലും 35 ഡിഗ്രിയിലേക്കും അതിനു താഴേക്കുമെത്തി. 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്ന പ്രതിദിന വൈദ്യുതി ഉപയോഗത്തിലും കാര്യമായ കുറവുണ്ടായി. ഇതോടെ കേരളത്തിനാകെ ആശ്വാസം പകർന്ന് അവസാന ലാപ്പിൽ വേനൽമഴ ആഞ്ഞു പെയ്യുകയാണ്.

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 221.6 മില്ലിമീറ്റർ മഴയാണ്. ഇതിൽ 117.3 മില്ലിമീറ്റർ മഴ ഇന്നലെ വരെ പെയ്തതായാണു കണക്കുകൾ. വരും ദിവസങ്ങളിലും വേനൽമഴ ശക്തമായി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

എൽ നിനോ പ്രതിഭാസം ദുർബലമായതും കാലവർഷക്കാറ്റിന്‍റെ നേരത്തേയുള്ള വരവും ഉൾപ്പെടെയുള്ള ഘടകങ്ങൾ അടുത്ത രണ്ടാഴ്ചയും സംസ്ഥാനത്ത് മഴ തുടരാൻ സഹായകമാണെന്നാണ് നിലവിലെ വിലയിരുത്തൽ. കാലവർഷം ഇക്കുറി നേരത്തേ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നു.

അതേസമയം, കുറഞ്ഞ സമയപരിധിക്കുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. ദിവസങ്ങളായി മഴ പെയ്യുന്ന ഇടങ്ങളിൽ കനത്ത മഴ തുടർന്നാൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്കും സാധ്യതയേറുകയാണെന്നും മലയോരമേഖലകളിലെ പല പ്രദേശങ്ങളും അപകടഭീഷണിയിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത് പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്താണ്, 11 സെന്‍റിമീറ്റർ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് 10 സെന്‍റിമീറ്ററും കോഴിക്കോട് നഗരത്തിൽ എട്ട് സെന്‍റിമീറ്ററും കരിപ്പൂർ വിമാനത്താവള പ്രദേശത്തും പത്തനംതിട്ട ജില്ലയിലെ ളാഹയിൽ ഏഴു സെന്‍റിമീറ്റർ വീതവും മഴ പെയ്തു. മലപ്പുറം ജില്ലയിലെ കൊയിലാണ്ടിയിൽ ആറു സെന്‍റിമീറ്റും മഴ ലഭിച്ചു.

ഒറ്റപ്പെട്ട കനത്ത മഴ ശനിയാഴ്ച വരെ

ശനിയാഴ്ച വരെ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയുമാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.