233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്‌ടം 64 ലക്ഷം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്‌ടം 64 ലക്ഷം
Wednesday, May 15, 2024 2:50 AM IST
റെനീഷ് മാത്യു

കണ്ണൂർ: കേരളത്തിൽ ബസ് ബോഡി കോഡിനു വിരുദ്ധമായി ടൂറിസ്റ്റ് ബസുകൾ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ സർക്കാരിനു നഷ്‌ടം വരുത്തി മോട്ടോർ വാഹനവകുപ്പ്. ടൂറിസ്റ്റ് ബസിന്‍റെ നികുതി കണക്കാക്കുന്നത് സീറ്റ് ടൈപ്പ് അനുസരിച്ചാണ്. ഓർഡിനറി സീറ്റാണെങ്കിൽ സീറ്റ് ഒന്നിനു മൂന്നുമാസത്തേക്കുള്ള നികുതി 680 രൂപയാണ്.

പുഷ്ബാക്ക് സീറ്റാണെങ്കിൽ സീറ്റൊന്നിന് 900 രൂപയാണു മൂന്നുമാസത്തെ നികുതി. ഡീലക്‌സ്‌‌, ഡീലക്‌സ്‌ എസി വിഭാഗത്തിൽപ്പെട്ട 233 ബസുകളാണ് ഓർഡിനറി സീറ്റുള്ളതായി കാണിച്ച് രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ നികുതിയിനത്തിൽ 64,82,960 രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.

2022 ജനുവരി ഒന്നുമുതൽ 233 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വീഴ്ച വരുത്തിയിരിക്കുന്നതായും ഈ വാഹനങ്ങൾ കണ്ടെത്തി നികുതി കുടിശിക ഈടാക്കണമെന്നാണു ജില്ലയിലെ എല്ലാ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്കും ബസുകളുടെ ലിസ്റ്റടക്കം നല്കിയ ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.

2016ലാണ് ബസ് ബോഡി കോഡ് രാജ്യത്തു നിലവിൽ വന്നത്. യാത്രക്കാരുടെ സുരക്ഷ, മലിനീകരണം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി രൂപപ്പെടുത്തിയിരിക്കുന്ന ബസ് ബോഡി കോഡിലെ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ ബസുകളുടെ ബോഡി നിർമിക്കാൻ സാധിക്കൂ.

ബസ് ബോഡി കോഡനുസരിച്ചു ഡീലക്‌സ്‌‌, ഡീലക്‌സ്‌‌ എസി എന്നീ ബസുകൾക്ക് പുഷ്ബാക്ക് സീറ്റ് നിർബന്ധമാണ്. എന്നാൽ, ബസ് ബോഡി കോഡിന് വിരുദ്ധമായി ബസുകളിൽ ഓർഡിനറി സീറ്റ് പിടിപ്പിച്ചു വാഹനം രജിസ്റ്റർ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


വെട്ടിപ്പു നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ

അംഗീകൃത വർക്ക് ഷോപ്പിൽ ബോഡി പണിത ബസുകൾ ആർടി ഓഫീസിൽ പരിശോധിച്ചു ബസ് ബോഡി കോഡ് അനുസരിച്ചാണു ബോഡി പണിതിരിക്കുന്നതെന്നു വെഹിക്കിൾ ഇൻസ്‌പെക്ടർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ആ ബസ് രജിസ്റ്റർ ചെയ്തു നല്കൂ.

എന്നിട്ടും ഈ വാഹനങ്ങളുടെ സീറ്റ് ഓർഡിനറിയാണെന്ന് അവർ സർട്ടിഫിക്കറ്റ് കൊടുത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതിയാണു നടന്നിട്ടുള്ളത്. എന്നാൽ, ബോഡി നിര്‍മിച്ചു നല്കിയ വർക്ക്ഷോപ്പ് ജീവനക്കാർക്കെതിരേ നടപടി എടുക്കാനാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം.

ഓട്ടം വിളിക്കുമ്പോൾ വലിയ തുക വാങ്ങുന്ന ഡീലക്‌സ്‌‌, ഡീലക്‌സ്‌‌ എസി ബസുകളിൽ ഓർഡിനറി സീറ്റ് വച്ചാൽ ആരും ഓട്ടം വിളിക്കില്ല. മിക്കവാറും ബസിൽ പുഷ്ബാക്ക് സീറ്റ് ആയിരിക്കും. നികുതി കുറയ്ക്കാൻ വേണ്ടി ഓർഡിനറി സീറ്റാണെന്നു പറഞ്ഞ് ബസ് പരിശോധിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറാണ് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഇതിനായി ഉദ്യോഗസ്ഥർ വലിയ തുക വാങ്ങിയതായും ആരോപണമുണ്ട്. 64 ലക്ഷം നികുതി നഷ്‌ടം വരുത്തിയ ഈ വാഹനങ്ങളിൽ നിലവിലുള്ളത് പുഷ്ബാക്ക് സീറ്റാണോ എന്ന് പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നില്ല.

അങ്ങനെ പരിശോധിച്ചാൽ വാഹനത്തിലെ പുഷ്ബാക്ക് സീറ്റ് രേഖകളിൽ ഓർഡിനറി സീറ്റാക്കി മാറ്റിയ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കെതിരേയും നടപടി എടുക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.