മാനനന്തവാടിയില്‍ തന്റെ പേരിലുള്ള നാലേക്കര്‍ സ്ഥലം വിറ്റാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നുമാണ് രതീശന് അന്നു പറഞ്ഞത്. രതീശന് ബാങ്കില്‍ വരില്ലെന്ന് ഉറപ്പുവരുത്താനായി ഒരു ഭരണസമിതിയംഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, മേയ് 10ന് ഈ ഭരണസമിതിയംഗം ഉച്ചഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് ബാങ്കിലെത്തിയ രതീശന് അവിടെയുണ്ടായിരുന്ന പണയ ഉരുപ്പടികള്‍ മുഴുവനായും എടുത്തുകൊണ്ടുപോകുകയായിരുന്നു. 45 ഓളം പേരുടെ പണയസ്വര്‍ണം ഇതിലുണ്ടായിരുന്നു.
തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നതിനാല് ബാങ്ക് അവധിയായായിരുന്നു. തിങ്കളാഴ്ച ഓഡിറ്റര്‍മാരെ വരുത്തി നടത്തിയ പരിശോധനയില്‍ പണയസ്വര്‍ണം മുഴുവന്‍ നഷ്ടപ്പെട്ടതായി മനസിലാക്കി പോലീസില്‍ പരാതി നല്‍കിയത്.
രതീശനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി സിപിഎം നേതൃത്വം അറിയിച്ചു. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.
രതീശന് നോട്ടിരട്ടിപ്പ് പോലെ ഏതെങ്കിലും മാഫിയസംഘത്തിന്റെ കെണിയില്പ്പെട്ടതാകാമെന്നാണ് പോലീസിന്റെ അനുമാനം. കുടുംബത്തില്‍ പണം ചെലവഴിച്ചതായി കാണാനില്ല. വിവാഹിതനും ഇരട്ടക്കുട്ടികളുടെ പിതാവുമായ രതീശന് തറവാട്ടിലാണ് താമസം.
ജ്യേഷ്ഠന് തടിവ്യാപാരിയും അനുജന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. ആകെയുള്ളത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറാണ്. ഗ്രാമീണ്‍ ബാങ്കില്‍നിന്നു മൂന്നുലക്ഷം രൂപ വാഹനവായ്പയെടുത്തിട്ടുണ്ട്.
ബാങ്കില്‍ ആകെയുള്ള നിക്ഷേപം ഒമ്പതു കോടി രൂപയാണ്. 11 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. രതീശന് തട്ടിയെടുത്ത തുക തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാകുമെന്നതിനാല്‍ ഇടപാടുകാര്‍ ആശങ്കയിലാണ്.