കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  ഒഴിവാക്കണമെന്നു ഹര്‍ജി
Wednesday, May 15, 2024 1:39 AM IST
കൊച്ചി: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ കൃത്യമായ ഉത്തരമില്ലാത്ത രണ്ടു ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

2023 മേയ് 30ന് നടന്ന പരീക്ഷയ്ക്കു നല്‍കിയ നാല് ചോദ്യങ്ങളടങ്ങുന്ന പേപ്പറിലെ രണ്ടു ചോദ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരസൂചികയില്‍ ഒന്നിലേറെ സാധ്യമായ ഉത്തരങ്ങളുള്ളതായി ചൂണ്ടിക്കാട്ടിയാണ് 12 പരീക്ഷാർഥികള്‍ കോടതിയെ സമീപിച്ചത്.

2023 മാര്‍ച്ചില്‍ പുറപ്പെടുവിച്ച പരീക്ഷാ വിജ്ഞാപനപ്രകാരം കൃത്യമായ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടെന്ന് വിദഗ്ധസമിതി കണ്ടെത്തിയാല്‍ ആ ചോദ്യം ഒഴിവാക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ വിജ്ഞാപനപ്രകാരം നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണു ഹര്‍ജി.


ഒരു ചോദ്യത്തിന് ഉത്തരസൂചികയില്‍ നല്‍കിയിട്ടുള്ളവയില്‍ ഒന്നിലേറെ ഉത്തരങ്ങള്‍ സാധ്യമാകുമെന്ന് വിദഗ്ധസമിതിക്ക് തോന്നുന്ന പക്ഷം പരീക്ഷാർഥികള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യപ്രകാരം ഇതിന്‍റെ മാര്‍ക്ക് നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവുള്ളതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷയ്ക്കുള്ള വിജ്ഞാപനവും കോടതി ഉത്തരവും പരിഗണിച്ചാല്‍ രണ്ട് മാര്‍ക്കു വീതം ലഭിക്കാന്‍ ഹര്‍ജിക്കാര്‍ അര്‍ഹരാണ്. അതിനാല്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്ക് രണ്ടു മാര്‍ക്ക് പരീക്ഷാർഥികള്‍ക്ക് അനുവദിക്കണം. അല്ലെങ്കില്‍ ഈ രണ്ടു ചോദ്യങ്ങളും ഒഴിവാക്കണമെന്നാണ് ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.