രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
Wednesday, May 15, 2024 1:39 AM IST
ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. തുടര്‍ച്ചയായി 25 വര്‍ഷത്തെ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്. സിപിഎം പഞ്ചായത്ത് പ്രസിഡന്‍റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി.

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. രാജേന്ദ്രകുമാറും നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിര്‍ത്തു വേട്ടുരേഖപ്പെടുത്തി. സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.

കഴിഞ്ഞ 25 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്‍റ് സിപിഎം വിട്ടു. സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം പിന്തുണയോടെയായിരുന്നു പ്രസിഡന്‍റിനെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

13 അംഗ ഭരണസമിതിയാണ് രാമങ്കരി പഞ്ചായത്തിലുള്ളത്. നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനും ബാക്കി സിപിഎമ്മിനും. കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മൂന്ന് സിപിഎം അംഗങ്ങള്‍ ഒപ്പുവച്ചിരുന്നു. ഇവരോട് ഏരിയ കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടന്നപ്പോള്‍ എട്ട് പേരുടെ പിന്തുണയോടെ പ്രമേയം പാസായി.

പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ സിപിഐ പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ദുര്‍ബലന്മാര്‍ എന്തും ചെയ്യുമെന്നും സിപിഐയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു.

അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. പ്രസിഡന്‍റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും അദ്ദേഹം രാജിവച്ചു.


എന്നാല്‍, അവിശ്വാസം കൊണ്ടുവന്നത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. അവിശ്വാസം കൊണ്ടുവന്നതു പാര്‍ട്ടി അറിഞ്ഞല്ലെന്നും നോട്ടിസ് നല്‍കിയ അംഗങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി. സലിംകുമാര്‍ പറഞ്ഞു. അവിശ്വാസത്തില്‍ വോട്ട്ചെയ്യുന്നതു സംബന്ധിച്ച വിപ്പ് നല്‍കിയത് ആരെന്നതിനെപ്പറ്റി പ്രാദേശിക നേതാക്കള്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.

2023 സെപ്റ്റംബറിലാണ് കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്. കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ശക്തികേന്ദ്രമായ രാമങ്കരിയല്‍നിന്ന് ജനപ്രതിനിധികളടക്കം 222 പേര്‍ സിപിഐയില്‍ ചേര്‍ന്നതായിരുന്നു തുടക്കം.

ആര്‍. രാജേന്ദ്രകുമാറടക്കം ആറ് ജനപ്രതിനിധികളും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് സിപിഐയില്‍ അംഗത്വമെടുത്തത്.

സിപിഎം നേതൃത്വത്തിന്‍റെ അവസരവാദ സമീപനം ജനങ്ങള്‍ വിലയിരുത്തുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ നല്‍കിയ അവിശ്വാസ പ്രമേയം പാസായത് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങളുടെ കാര്‍മികത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേവലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനുപോലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്ന സിപിഎം ജില്ലാ നേതൃത്വം രാമങ്കരിയില്‍ വിപ്പ് നല്‍കാതിരുന്നത് ഈ ഒത്തുകളയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.