എന്നാല്‍, അവിശ്വാസം കൊണ്ടുവന്നത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. അവിശ്വാസം കൊണ്ടുവന്നതു പാര്‍ട്ടി അറിഞ്ഞല്ലെന്നും നോട്ടിസ് നല്കിയ അംഗങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി. സലിംകുമാര്‍ പറഞ്ഞു. അവിശ്വാസത്തില്‍ വോട്ട്ചെയ്യുന്നതു സംബന്ധിച്ച വിപ്പ് നല്‍കിയത് ആരെന്നതിനെപ്പറ്റി പ്രാദേശിക നേതാക്കള്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.
2023 സെപ്റ്റംബറിലാണ് കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്. കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ശക്തികേന്ദ്രമായ രാമങ്കരിയല്നിന്ന് ജനപ്രതിനിധികളടക്കം 222 പേര് സിപിഐയില്‍ ചേര്‍ന്നതായിരുന്നു തുടക്കം.
ആര്. രാജേന്ദ്രകുമാറടക്കം ആറ് ജനപ്രതിനിധികളും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് സിപിഐയില്‍ അംഗത്വമെടുത്തത്.
സിപിഎം നേതൃത്വത്തിന്റെ അവസരവാദ സമീപനം ജനങ്ങള്‍ വിലയിരുത്തുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെതിരേ നല്കിയ അവിശ്വാസ പ്രമേയം പാസായത് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങളുടെ കാര്മികത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേവലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനുപോലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിപ്പ് നല്കുന്ന സിപിഎം ജില്ലാ നേതൃത്വം രാമങ്കരിയില്‍ വിപ്പ് നല്‍കാതിരുന്നത് ഈ ഒത്തുകളയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.