ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
Wednesday, May 15, 2024 1:39 AM IST
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് കോഴിക്കോട് നഗരത്തില്‍ കല്ലുത്താന്‍കടവിനു സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു.

നാദാപുരം കക്കംവള്ളി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്‍റെ ഭാര്യ സുലോചന (57) യാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്നു സുലോചനയെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍റെ നില ഗുരുതരമാണ്.

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന ഇവര്‍ക്കു രോഗം മൂര്‍ച്ഛിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഫാത്തിമ, നഴ്‌സുമാരായ ഹര്‍ഷ, ജാഫര്‍ എന്നിവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ അര്‍ജുനാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്ലുത്താന്‍കടവില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തുംമുമ്പേയാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. വാതില്‍ തുറന്ന് മൂന്നുപേര്‍ നിലത്തുവീണു. എന്നാല്‍ സ്‌ട്രച്ചറില്‍ കിടക്കുകയായിരുന്ന സുലോചന ആംബുലന്‍സില്‍ കുടുങ്ങിപ്പോയി. ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുമ്പേള്‍ സുലോചന കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആംബുലന്‍സ് പൂര്‍ണമായും കത്തിയമര്‍ന്നു. കത്തിയ ആംബുലന്‍സില്‍നിന്നു തീ പടര്‍ന്ന് തൊട്ടടുത്ത നാലുനില കെട്ടിടത്തിലും അഗ്നിബാധയുണ്ടായി.

ട്രാന്‍സ്‌ഫോര്‍മറും കത്തി. മീഞ്ചന്തയില്‍നിന്നു രണ്ടു യൂണിറ്റ് ഫയര്‍എന്‍ജിന്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മക്കള്‍: പ്രണവ്(കൊച്ചി), ഡോ. പല്ലവി(ദുബായ്). മരുമക്കള്‍: ആര്യ, ശ്രീനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.