പിന്നാക്ക വിഭാഗങ്ങളെ അകറ്റിനിർത്തുന്നു: രാഹുൽ
പിന്നാക്ക വിഭാഗങ്ങളെ അകറ്റിനിർത്തുന്നു: രാഹുൽ
Monday, August 26, 2024 3:13 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത് ബാലബുദ്ധിയാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് എക്കാലവും അകറ്റിനിർത്തപ്പെടുകയാണെന്നു പറഞ്ഞ രാഹുൽ മിസ് ഇന്ത്യ പട്ടികയിൽ ഇന്നുവരെ 90 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാൾപോലും എത്തിയിട്ടില്ലെന്ന് പരാമർശിച്ചിരുന്നു. എന്നാൽ മിസ് ഇന്ത്യ മത്സരത്തിലും സംവരണം വേണമെന്നാണോ രാഹുലിന്‍റെ ആവശ്യമെന്നു ചോദിച്ചാണ് റിജിജു പരിഹസിച്ചത്.

കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന സമ്മേളനത്തിലാണു രാഹുൽ രാജ്യത്തെ പിന്നാക്കവിഭാഗങ്ങൾ മുഖ്യധാരയിൽനിന്ന് എക്കാലവും അകറ്റിനിർത്തപ്പെടുകയാണെന്നു പറഞ്ഞത്. മിസ് ഇന്ത്യ പട്ടികയിൽ ഇന്നുവരെ പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാൾ എത്തിയിട്ടില്ലെന്നു പറഞ്ഞ രാഹുൽ മാധ്യമപ്രവർത്തകരിലും അവതാരകരിലും പിന്നാക്ക വിഭാഗക്കാരായവർ പേരിനുപോലുമില്ലെന്നും പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനം വരുന്ന പിന്നാക്കവിഭാഗത്തിൽനിന്ന് കോർപറേറ്റ് സ്ഥാപനങ്ങളിലും ബോളിവുഡിലുമടക്കം എത്ര പ്രാതിനിധ്യമുണ്ടെന്നു പരിശോധിക്കണം. മാധ്യമങ്ങൾപോലും ഇതിനെക്കുറിച്ച് പറയുന്നില്ലെന്നും അവർ ബോളിവുഡ് സിനിമകളെക്കുറിച്ചും കായികരംഗത്തെക്കുറിച്ചുമെല്ലാമാണു സംസാരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല. ഇന്ത്യയിലെ 90 ശതമാനം പാവപ്പെട്ട കർഷകരെയും രാജ്യത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതാണു പ്രധാനം. അതു തന്‍റെ ഉത്തരവാദിത്വമാണ്. ഭാവിയിൽ ഒരുപക്ഷേ രാഷ്‌ട്രീയനഷ്‌ടം ഉണ്ടായാലും താനതു ചെയ്യുമെന്നും രാഹുൽ പറഞ്ഞിരുന്നു.


രാഹുലും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റിജിജു ആരോപിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു ആദിവാസി വിഭാഗത്തിൽനിന്ന് ആ സ്ഥാനത്തെത്തുന്ന ആദ്യ ആളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒബിസി വിഭാഗത്തിൽനിന്നുള്ളയാളാണ്.

ഇത്തവണ മന്ത്രിസഭയിൽ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണത്തിൽ റെക്കോർഡാണെന്നും റിജിജു പറഞ്ഞു. ഇപ്പോൾ രാഹുൽ മിസ് ഇന്ത്യ മത്സരത്തിലും സിനിമയിലും കായികരംഗത്തും സംവരണം വേണമെന്ന് ആവശ്യപ്പെടുകയാണ്. ഇതു ബാലബുദ്ധിയാണ്. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇതിൽ ഉത്തരാവാദിത്വമുണ്ടെന്ന് റിജിജു സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.