വന്യമൃഗ ആക്രമണത്തിൽ ജീവഹാനി ആവർത്തിച്ചിട്ടും സർക്കാർ ശക്തമായി ഇടപെടുന്നില്ല: ടി. സിദ്ദിഖ് എംഎൽഎ
Saturday, July 20, 2024 6:47 AM IST
കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിൽ ജീവഹാനിയും പരിക്കും കൃഷിനാശവും നിത്യസംഭവമായിട്ടും വിഷയത്തിൽ സർക്കാർ ശക്തമായ ഇടപെടലിനു തയാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എഎൽഎ പറഞ്ഞു.

കർഷകരും പട്ടികവർഗക്കാരുമാണ് വന്യജീവി ആക്രമണത്തിന് ഇരകൾ. മുഖ്യമന്ത്രിയുടെ യോഗത്തിലും മന്ത്രിതല ഉപസമിതിയുടെ സന്ദർശനവേളയിലും വനം മന്ത്രി വിളിച്ച യോഗങ്ങളിലും നിയമസഭയിലും ആവശ്യപ്പെട്ടിട്ടും വന്യമൃഗ ആക്രമണം തടയുന്നതിന് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് നീതികരിക്കാൻ കഴിയില്ല.


വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും ജനപ്രതിനിധികളും സംയുക്തമായി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സാധിക്കാത്തത് ഗൗരവത്തോടെ കാണണം. മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ആശ്വാസധനം 25 ലക്ഷം രൂപയാക്കണം.

ഗുരുതരമായി പരിക്കേൽക്കുന്നവരുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.