കാട്ടാന ആക്രമണം
Saturday, July 20, 2024 6:47 AM IST
ചീയന്പം 73ൽ കാട്ടാന കൃഷി നശിപ്പിച്ചു

പുൽപ്പള്ളി: ചീയന്പം 73ൽ കാട്ടാന കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ച അഞ്ചരയോടെയാണ് ആന ജനവാസകേന്ദ്രത്തിൽ എത്തിയത്. വനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രാവിലെ ഒൻപതോടെയാണ് കാട്ടിലേക്ക് തുരത്തിയത്.

ചീയന്പം-കാപ്പിസെറ്റ് റോഡിലൂടെയാണ് ആന 73ൽ എത്തിയത്. കാപ്പി, വാഴ, കമുക് ഉൾപ്പെടെ കൃഷികളാണ് നശിപ്പിച്ചത്. പ്രദേശത്തെ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


നിർത്തിയിട്ട വാഹനത്തിനുനേരേ കാട്ടാന ആക്രമണം

മാനന്തവാടി: നിർത്തിയിട്ട വാഹനത്തിനുനേരേ കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രി തൃശിലേരി മുത്തുമാരിയിലാണ് സംഭവം. നിർത്തിയിട്ട ട്രാവലറാണ് ആന ആക്രമിച്ചത്. വാഹനത്തിന്‍റെ ലൈറ്റുകളിൽ ചിലത് തകർന്നു.

ശബ്ദം കേട്ട് വാഹനത്തിനു അടുത്തേക്കുപോയവർക്കുനേരേ ആന ചീറിയടുത്തു. നാട്ടുകാർ സംഘടിച്ചാണ് ആനയെ തുരത്തിയത്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് സ്കൂൾ ബസിനു നേരേ കാട്ടാന ആക്രമണം ഉണ്ടായിരുന്നു.