മഴയുടെ ശക്തിയിൽ നേരിയ കുറവ്; ദുരിതാശ്വാസ ക്യാന്പുകളിൽ 2616 പേർ
Saturday, July 20, 2024 6:47 AM IST
കൽപ്പറ്റ: ജില്ലയിൽ കാലവർഷം ശക്തിയിൽ നേരിയ കുറവ്. ഇന്ന് ജില്ലയിൽ യെലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഓറഞ്ച് അലേർട്ടായിരുന്നു. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 12 പ്രദേശങ്ങളിലാണ് 150 മില്ലി മീറ്ററിൽ അധികം മഴ ലഭിച്ചത്.

ലക്കിടി-216 എംഎം, കുഞ്ഞോം-192, വാളാംതോട്-183, തേറ്റമല-175, കുറുന്പാലക്കോട്ട-167, തവിഞ്ഞാൽ എസ്റ്റേറ്റ് 164, മക്കിയാട്-164, ചിറക്കര-156, ജസി എസ്റ്റേറ്റ്-152, തലപ്പുഴ എസ്റ്റേറ്റ്-151, നിരവിൽപ്പുഴ-151, എളന്പിലേരി-150.4 എംഎം എന്നിവിടങ്ങളിലാണ് മെച്ചപ്പെട്ട അളവിൽ മഴ ലഭിച്ചത്.

കാരാപ്പുഴ അണയിൽ ഇന്നലെ ഉച്ചയ്ക്ക് 757.95 മീറ്ററാണ് ജല നിരപ്പ്. 763 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ. ബാണസുര അണയിൽ 769 മീറ്ററാണ് ജലനിരപ്പ്. എഫ്ആർഎൽ-775.6 മീറ്റർ. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല.

വ്യാഴാഴ്ച രാത്രിയും ഇന്നലെ പകലുമായി കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ജില്ലയിൽ മൂന്നു താലൂക്കിലുമായി 45 ദുരിതാശ്വാസ ക്യാന്പാണ് പ്രവർത്തിക്കുന്നത്. 756 കുടുംബത്തിലെ 2,616 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. ഇതിൽ 980 സ്തീയും 756 പുരുഷനും 1,094 കുട്ടിയും ഉൾപ്പെടും. വീട്ടിലും മുറ്റത്തും വെള്ളം കയറിയതിനെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 111 പേർ ബന്ധുവീടുകളിലേക്കു മാറിയിട്ടുണ്ട്.

മാനന്തവാടി താലൂക്കിൽ 19 ക്യാന്പിലായി 421 കുടുംബത്തിലെ 1,401 പേരാണ് ഉള്ളത്. കുട്ടി-275, സ്ത്രീ-591, പുരുഷൻ-535 എന്നിങ്ങനെയാണ് ക്യാന്പുകളിലുള്ളവരുടെ എണ്ണം. ബത്തേരി താലൂക്കിൽ 15 ക്യാന്പിലായി 163 കുടുംബത്തിലെ 591 പേരുണ്ട്. കുട്ടി-591, സ്ത്രീ-235, പുരുഷൻ-200 എന്നിങ്ങനെയാണ് കണക്ക്. വൈത്തിരി താലൂക്കിൽ 11 ക്യാന്പാണുള്ളത്. 172 കുടുംബത്തെ 624 പേരാണ് ക്യാന്പുകളിൽ. ഇതിൽ 268 സത്രീയും 245 പുരുഷനും 111 കുട്ടിയും ഉൾപ്പെടും. കാലവർഷത്തിൽ ജില്ലയിൽ ഇന്നലെ വരെ 29 വീട് ഭാഗികമായി തകർന്നു. 127.81 ഹെക്ടറിൽ കൃഷി നശിച്ചു.

കൂടുതൽ കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റി

പുൽപ്പള്ളി: കബനി നദി കരകവിഞ്ഞ് വെള്ളം കയറിയതിനെത്തുടർന്ന് മുള്ളൻകൊല്ലി മേഖലയിലെ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസക്യാന്പുകളിലേക്ക് മാറ്റി. പാക്കം പുഴമലയിൽനിന്നു 62 പേരെ പാക്കം ഗവ.എൽപി സ്കൂളിലേക്കു മാറ്റി. പെരിക്കല്ലൂർ കടവിൽനിന്നു നാല് കുടുംബത്തിലെ 15 പേരെ പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

പെരിക്കല്ലൂർ സെന്‍റ് തോമസ് സ്കൂളിലെ ക്യാന്പിൽ രണ്ടു പേരെ താമസിപ്പിച്ചിട്ടുണ്ട്. പാളക്കൊല്ലിയിൽ തോട് കരകവിഞ്ഞ് വെള്ളം മുറ്റത്ത് എത്തിയതോടെ വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി.

പെരിക്കല്ലൂർ-തോണിക്കടവ് റോഡിൽ കഴിഞ്ഞ ദിവസം കയറിയ വെള്ളം ഇറങ്ങിയില്ല. കൊളവള്ളി, മരക്കടവ്, കൃഹന്നൂർ പ്രദേശങ്ങളിലെ വയലുകൾ വെള്ളം കയറിക്കിടക്കുകയാണ്. പെരിക്കല്ലൂർ 80 കവലയിൽ കൈത്തോടിന്‍റെ വശമിടിഞ്ഞ് കരിന്പനയ്ക്കൽ ജോർജിന്‍റെ വീടിന്‍റെ മതിലും കൊച്ചുകുഞ്ചറക്കാട്ട് തോമസിന്‍റെ വീട്ടിലേക്കുള്ള ക്രോണ്‍ക്രീറ്റ് നടവഴിയും ഇടിഞ്ഞു.


ജനപ്രതിനിധികളായ ബീന ജോസ്, മേഴ്സി ബെന്നി, ജിസ്ര മുനീർ, ലില്ലി തങ്കച്ചൻ, പദ്മകുമാരി, ജലജ സജി, മോളി ജോസ് തുടങ്ങിയവർ പെരിക്കല്ലൂരിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചു.

ദേശീയപാതയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ പൊൻകുഴിക്കു സമീപം വെള്ളം കയറിയതിനെത്തുടർന്ന് കുടുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരെ അഗ്നി-രക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. 25 വാഹനങ്ങളിലായി 400 ഓളം യാത്രക്കാരാണ് കുടുങ്ങിയത്. മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ പോലീസ്, വനം ഉദ്യോഗസ്ഥരും നാട്ടുകാരും അഗ്നി-രക്ഷാസേനയുമായി സഹകരിച്ചു.

പുഴയിൽ വീണ ലോട്ടറിക്കച്ചവടക്കാരനെ രക്ഷപ്പെടുത്തി

മാനന്തവാടി: വാളാട് അന്പലക്കടവ്വ പാലത്തിനു സമീപം പുഴയിൽ വീണ ലോട്ടറിക്കച്ചവടക്കാരൻ പള്ളിയറ സന്തോഷിനെ വാളാട്, കാരുണ്യ റസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ലോട്ടറി വിൽപനയ്ക്ക് വീട്ടിൽനിന്നറങ്ങിയ സന്തോഷ് പാലത്തിൽനിന്നു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം.

സന്തോഷ് പുഴയിൽ വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ റസ്ക്യു ടീമുകളുടെ സഹായം തേടുകയായിരുന്നു.ഇലവുങ്കൽ ഏലിയാസ്, അയൂബ് ചാലിൽ, മുനീർ നൊച്ചി, മൊയ്തു കുന്പളംകണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

നീർവാരം മൈലുകുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

പനമരം: നീർവാരം മൈലുകുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പ്രദേശത്തെ 100 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന കിണർ ഇന്നലെ പുലർച്ചെയാണ് ഇടിഞ്ഞുതാഴ്ന്നത്. കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഉണങ്ങിയ പന വീടിനു മുകളിലേക്ക് മറിഞ്ഞു

മാനന്തവാടി: പൈങ്ങാട്ടിരിയിൽ ഉണങ്ങിയ പന വീടിനു മുകളിലേക്ക് വീണു. പാറക്കമിത്തൽ വിശ്വനാഥന്‍റെ വീടിനു മുകളിലാണ് അയൽവാസിയുടെ തോട്ടത്തിലെ പന വീണത്. ഇന്നലെ രാവിലെയാണ് സംഭവം.

വീടിന്‍റെ പിൻഭാഗം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. സമീപത്തെ മൊബൈൽ ടവറിലേക്കുള്ളതിൽ മൂന്ന് ഇലക്‌ട്രിക് പോസ്റ്റും തകർന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മുട്ടിൽ മാണ്ടാടിൽ റോഡ് ഇരുന്നു

കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ മാണ്ടാടിനു സമീപം ചാഴിവയൽ റോഡ് 20 മീറ്ററോളം ഇരുന്നു. മണ്ടാട് പുഴയോടു ചേർന്നുള്ള ഭാഗമാണ് ഇരുന്നത്. അപകട സാധ്യത അറിയിച്ച് വില്ലേജ് ഉദ്യോഗസ്ഥഗർ സ്ഥലത്ത് ചുകപ്പ് കൊടി നാട്ടി.