ആരോഗ്യവകുപ്പ് സന്പൂർണ പരാജയം: രമേശ് ചെന്നിത്തല
Wednesday, July 17, 2024 8:02 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സന്പൂർണ പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കെപിപിസി നേതൃക്യാന്പിൽ പങ്കെടുക്കുന്നതിനു സപ്ത റിസോർട്ടിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ കേരളം പനിക്കിടക്കയിലാണ്.

എന്നാൽ മതിയായ ചികിത്സാസൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഇല്ലാത്തതും മരുന്ന് ദൗർലഭ്യവും രോഗികളെ വലയ്ക്കുകയാണ്.


പിഎച്ച്സി ഉൾപ്പെടെ ആതുരാലയങ്ങളിൽ ചികിത്സ ലഭ്യമല്ലാത്ത അവസ്ഥയാണ്. വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം. ജനങ്ങൾക്കാവശ്യമായ സൗകര്യം ഒരുക്കാൻ തയാറാകണം. കേരളത്തിൽ മാലിന്യം കുന്നുകൂടിയ അവസ്ഥയാണ്. മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചാൽമാത്രം പ്രശ്നത്തിന് പരിഹാരമാവില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.