ഗ്രോബാഗ് ഇഞ്ചിക്കൃഷിയുമായി ബിനേഷ് ഡൊമനിക്
Wednesday, July 17, 2024 8:02 AM IST
സുൽത്താൻ ബത്തേരി: ഉയർന്ന ഉത്പാനച്ചെലവും തൊഴിലാളി ക്ഷാമവും മൂലം ഇഞ്ചിക്കൃഷി നിർത്തുന്ന കർഷകരുടെ എണ്ണം വർധിക്കുന്നതിനിടെ ഗ്രോബാഗ് ഇഞ്ചിക്കൃഷിയിൽ വിജയം നേടി യുവ കർഷകൻ.

അന്പലവയൽ സ്വദേശി ബിനേഷ് ഡൊമിനിക്കാണ് ഗ്രോബാഗുകളിൽ ഇഞ്ചിക്കൃഷി ആദായകരമായി നടത്തുന്നത്. കുറച്ചുസ്ഥലത്ത് കൂടുതൽ വിളവ്. ഇതാണ് ഗ്രോബാഗ് കൃഷിയിലൂടെ ബിനേഷ് ലക്ഷ്യമിട്ടത്. ഇത് ഫലപ്രാപ്തിയിലെത്തി. ഗ്രോബാഗിൽ മണ്ണ്, ചകിരിച്ചോറ്, ചാണകം, കന്പോസ്റ്റ് എന്നിവ നിറച്ചാണ് ഇഞ്ചി നടുന്നത്. ബാഗിൽ ഒഴിക്കുന്ന വെള്ളവും തൂളുന്ന വളവും പൂർണമായും ചെടിക്ക് ലഭിക്കും.

ഒരു ബാഗിൽനിന്നു മൂന്നു കിലോഗ്രാം വരെ ഇഞ്ചി ലഭിക്കും. മുൻ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ബിനേഷ് നടത്തിയ കൃഷി വിജയമായിരുന്നു. ഇക്കുറി 1,500 ഗ്രോബാഗിലാണ് കൃഷി. സാധാരണ രീതിയിൽ ഇഞ്ചി നടാനുള്ള ഒരുക്കവും ചെലവും സമയവും ഗ്രോബാഗിലെ കൃഷിക്ക് ആവശ്യമില്ല. സ്ഥല പരിമിതി കൃഷിയെ ബാധിക്കില്ല. വീടിന്‍റെ ടെറസിലും മുറ്റത്തും കൃഷിയിറക്കാം. വീറ്റ്മാറ്റ് വിരിക്കണമെന്നുമാത്രം. ഗ്രോബാഗിൽ കൃഷിചെയ്യുന്ന ഇഞ്ചിക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്.


ഒരു ചെടിയിൽ രോഗബാധ ഉണ്ടായാൽ ബാഗ് സഹിതം എടുത്തുമാറ്റാം. ഇത് മറ്റുചെടികളിലേക്ക് രോഗം പകരുന്നതു തടയാൻ സഹായകമാകും. സാധാരണ കൃഷിയിൽ ഒരു ചുവടിന് പിടിപെടുന്ന രോഗം അടുത്തുള്ള ചുവടുകളിലേക്ക് പകരും. കളശല്യം ഉണ്ടാകില്ല എന്നതും ഗ്രോബാഗ് കൃഷിയുടെ പ്രത്യേകതയാണ്. ഇഞ്ചി വിളവെടുപ്പും എളുപ്പമാണ്. ഗ്രോബാഗ് പൊളിച്ചുകളഞ്ഞാൽ മതി. 15 വർഷമായി കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്തുവരികയാണ് ബിനേഷ്. മറുനാട്ടിലെ കൃഷിക്ക് ചെലവ് വർധിക്കുകയും പണം മുടക്കിന് അനുസൃതമായി വരുമാനം ലഭിക്കാതാകുകയും ചെയ്തതോടെയാണ് സ്വന്തം നാട്ടിൽ ഗ്രോബാഗുകളിൽ ഇഞ്ചിക്കൃഷി നടത്താൻ തീരുമാനിച്ചത്.