കൃഷിഭൂമി തരംമാറ്റുന്പോൾ ലഭിക്കുന്ന തുക കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ വകയിരുത്തണം: ചിറ്റയം ഗോപകുമാർ
Monday, July 15, 2024 6:20 AM IST
കൽപ്പറ്റ: കൃഷിഭൂമി തരംമാറ്റുന്പോൾ ലഭിക്കുന്ന തുക കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ വകയിരുത്തണമെന്ന് ബികെഎംയു (കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ) സംസ്ഥാന പ്രസിഡന്‍റും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ.

ബികെഎംയു ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകത്തൊഴിലാളി ക്ഷേമനിധി കുടിശിക കൊടുത്തുതീർക്കുന്നതിന് 4,500 കോടി രൂപ ആവശ്യമാണ്. ഭൂമി തരംമാറ്റുന്പോഴും ക്രയവിക്രയം നടത്തുന്പോഴും സർക്കാരിന് ലഭിക്കുന്ന ഫീസിന്‍റെ നിശ്ചിത ശതമാനം ക്ഷേമനിധിയിൽ വകയിരുത്തിയാൽ കുടിശിക അനുവദിക്കാൻ കഴിയും. സംസ്ഥാനത്ത് ആയിരക്കണക്കിനു ഭൂരഹിത കുടുംബങ്ങളുണ്ട്.


ഈ പ്രശ്നം പരിഹരിക്കാൻ ഭൂനിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. ബികെഎംയു ജില്ലാ പ്രസിഡന്‍റ് എം.വി. ബാബു അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ടി. സിദ്ധാർഥൻ, ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചൻ, പി.കെ. മൂർത്തി. ആന്‍റണി തുടങ്ങിയവർ പ്രസംഗിച്ചു.