നൂൽപ്പുഴ കല്ലുമുക്കിൽ കാട്ടാന ഞാർ നശിപ്പിച്ചു
Monday, July 15, 2024 6:11 AM IST
സുൽത്താൻബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ കല്ലുമുക്കിൽ പറിച്ചുനാട്ടാറായ ഞാറും വാഴ, തെങ്ങ്, കമുക് കൃഷികളും കാട്ടാന നശിപ്പിച്ചു.

കളപ്പുരക്കൽ പത്രോസ്, സഹോദരൻ ഏലിയാസ് എന്നിവരുടെ രണ്ട് കണ്ടം ഞാറാണ് ആന നശിപ്പിച്ചത്. ഒരു ഹെക്ടർ വയലിൽ പറിച്ചുനടാൻ തയാറാക്കിയതാണ് ഞാർ.

നെൽക്കൃഷി ഇറക്കാൻ എനി എന്തു ചെയ്യണമെന്ന വ്യാകുലതയിലാണ് കർഷകർ. കല്ലുമുക്കിൽ പാട്ടത്തിനെടുത്ത വയലിൽ കോളൂർ രാഘവൻ ഇറക്കിയ വിതക്കൃഷിയും ആന നശിപ്പിച്ചു. കോളൂരിൽ കാട്ടാനശല്യം വർധിച്ചപ്പോഴാണ് രാഘവൻ കല്ലുമുക്കിൽ വയൽ പാട്ടത്തിന് എടുത്തത്.


തണ്ണിക്കോട് പത്രോസ്, ഷിജു, ലിജു എന്നിരുടേതാണ് ആന നശിപ്പിച്ച മറ്റു കൃഷികൾ. ചുറ്റും സ്ഥാപിച്ച വൈദ്യുത വേലി തകർത്താണ് ആന കൃഷിയിടങ്ങളിൽ ഇറങ്ങിയത്.