ഇരിങ്ങാലക്കുട: സാങ്കേതിക വിദ്യാലയങ്ങളില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ആര്‍ജിക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിപുലമായ സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.

ലോക യുവജന നൈപുണ്യ ദിനാചരണവും നൈപുണി സെന്‍ററുകളുടെ ഉദ്ഘാടനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അസാപ്പിന്‍റെ നേതൃത്വത്തില്‍ 150ല്‍പരം കോഴ്സുകള്‍ പഠിക്കാന്‍ ഇന്ന് വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും റോബോട്ടിക്സ് സയന്‍സും ക്ലൗഡ് കമ്പ്യൂട്ടിംഗും ഉള്‍പ്പെടെ ഏറ്റവും പുത്തന്‍ സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ പരിശീലനം നല്‍കാന്‍ ഇന്നു കഴിയും. കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വിശ്വാസത്തോടെ കടന്നു ചെല്ലാന്‍ കുട്ടികളെ ഒരുക്കുകയാണ് വിജ്ഞാനകേരളം പദ്ധതിയിലൂടെയെന്നും മന്ത്രി പറഞ്ഞു.

കെ-ഡിസ്‌കിന്‍റെ ഡിഡബ്ല്യുഎംഎസ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരമാവധി വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഒരു വര്‍ഷക്കാലം ഒരു ലക്ഷം തൊഴില്‍ നല്‍കാനുള്ള പരിശീലനമാണ് വിജ്ഞാന കേരളത്തിലൂടെ നടക്കുന്നത്.

വിദ്യാര്‍ഥികളിലെ സംരംഭക താല്പര്യങ്ങള്‍ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത്. തൊഴില്‍ അന്വേഷകര്‍ എന്നതില്‍നിന്ന് തൊഴില്‍ സൃഷ്ടാക്കളായി മാറാന്‍ സാധിക്കണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ വെബ്സൈറ്റ് ലോഞ്ചും ആദ്യ രജിസ്ട്രേഷനും വ്യവസായ മന്ത്രി പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. കെ - ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ് ണന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ഇരിങ്ങാലക്കുട എന്‍ജിനീയറിംഗ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.