സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവന്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും ഉയർത്തുന്ന നിലപ്പന്തലുകൾക്കു കാൽനാട്ടി.

ചെറുതുരുത്തി ആരാധന പന്തൽ വർക്സിന്‍റെ സെയ്തലവിയാണ് നടുവിലാൽ പന്തൽ നിർമിക്കുന്നത്. നായ്ക്കനാൽ പന്തലിന്‍റെ നിർമാണച്ചുമതല ചേറൂർ മണികണ്ഠൻ പള്ളത്തിനാണ്.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോ പി, മേയർ എം.കെ. വർഗീസ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്, കൗണ്‍സിലർമാർ, തിരുവ ന്പാടി ദേവസ്വം പ്രസിഡന്‍റ് ഡോ. ടി.എ.സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ്കുമാർ, ദേവസ്വം ഭാരവാഹികൾ, തട്ടകക്കാർ, പൂരപ്രേമികൾ എന്നിവർ പങ്കെടുത്തു. മുതിർന്ന കമ്മിറ്റി മെന്പർ എ. മോഹൻകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ ഉയർത്തുന്ന പന്തലിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. പാറമേക്കാവിനു പിന്നാ ലെ തിരുവന്പാടിയും പന്തലുകളുടെ പണികൾ തുടങ്ങിയതോടെ നഗരം പൂരലഹരിയിലേക്കു കടന്നു.

30നാണ് തൃശൂർ പൂരം കൊടിയേറ്റം. മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. സാന്പിളിനെത്തുന്ന ആൾക്കൂട്ടം പന്തലുകൾകൂടി കണ്ടാണ് നഗരത്തിൽനിന്നു മടങ്ങുക. അപ്പോഴേക്കും പണികൾ പൂർത്തിയാക്കാൻ രാപ്പകലില്ലാതെയാണ് പന്തലുകാർ നിർമാണപ്രവർത്തനങ്ങളുമായി മുന്നോ ട്ടുപോകുന്നത്.

പന്തൽപണി തുടങ്ങിയതോടെ പതിവുപോലെ സ്വരാജ് റൗണ്ടിൽ ഗതാഗതക്കുരുക്കും തുടങ്ങി.