വാഴച്ചാൽ ഗോത്രവർഗ പൈതൃക സംരക്ഷണകേന്ദ്രം: മന്ത്രിക്ക് എംഎൽഎ കത്തു നൽകി
Saturday, September 28, 2024 7:11 AM IST
ചാലക്കുടി: നിയോജകമണ്ഡലത്തിൽ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമമന്ത്രിയുടെ അടിയന്തര ഇടപെടലുകൾ ആവശ്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന് സനീഷ്കുമാർ ജോസഫ് എംഎൽഎ കത്തുനൽകി. 2023-24 വര്‍ഷത്തെ ബജറ്റില്‍ നിയോജകണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്രവര്‍ഗപൈതൃക സംരക്ഷണകേന്ദ്രത്തിനായി അഞ്ചുകോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിരുന്നു.

അതിന്‍റെ 20 ശതമാനമായ ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള പ്രവൃത്തിക്കാവശ്യമായ ഏജന്‍സിയെ നിശ്ചയിക്കാനും ഡിപിആർ തയാറാക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽഎ കത്തിൽ ആവശ്യപ്പെട്ടു.

അരേക്കാപ്പ്, വെട്ടിവിട്ടകാട് പ്രകൃതിനിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള നിബിഡവനത്തിലെ ചെറിയ നടപ്പാതയിലൂടെ നാലു കിലോമീറ്ററോളം സഞ്ചരിക്കണം. രോഗികളെ ചുമന്നാണ് പുറത്ത് എത്തിക്കുന്നത്. ഇവര്‍ക്ക് റോഡ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള തുടർനടപടികള്‍ സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.


പ്രകൃതിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ശേഖരിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റിയുടെ കെട്ടിടം ശോചനീയാവസ്ഥയിലാണ്. സൊസൈറ്റിക്ക് പുതിയ കെട്ടിടംനിര്‍മിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

വനാവകാശനിയമപ്രകാരം കൃഷിഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് കൃഷിചെയ്യാന്‍ ആവശ്യമായ ഭൂമി അനുവദിക്കണമെന്നും അംബേദ്കര്‍ ഗ്രാമവികസനപദ്ധതി, അംബേദ്കര്‍ സെറ്റില്‍മെന്‍റ്് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗറുകളുടെയും പ്രകൃതികളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ പ്രവർത്തിച്ചുവന്നിരുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിനു പുതിയ കെട്ടിടം നിര്‍മിക്കണം. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ വികസനത്തിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നതാണ്. തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.