കടങ്ങോട് പഞ്ചായത്തിലെ‌ നിലം നികത്തൽ
Saturday, September 28, 2024 7:11 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ നിലംനികത്തൽ വ്യാപകമാകുന്നു. പന്നിത്തടം നീണ്ടൂർ തങ്ങൾപ്പടിയിൽ നിലം മണ്ണിട്ട് നികത്തുന്നത് അധികൃതർ തടഞ്ഞു.

കിഫ്ബി റോഡ് പണിയുടെ ഭാഗമായി എടുക്കുന്ന മണ്ണ് ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്. കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിർമാണത്തിൻ്റെ മണ്ണാണ് ലേലനടപടികൾ നടത്താതെ അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തുന്നത്.
നീണ്ടൂരിലുള്ള ഹോട്ടൽ മുതലാളിയുടെ നിലംനികത്താനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു. പകുതിയോളം നിലംനികത്തിയ നിലയിലാണ്. പരാതിയെ തുടർന്ന് എരുമപ്പെട്ടി പോലീസും പഞ്ചായത്ത് റവന്യുവകുപ്പ് അധികൃതരും സ്ഥലത്തെത്തി മണ്ണടിക്കുന്നത് തടഞ്ഞു.

നികത്തിയ നിലം മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത്- വില്ലേജ് അധികൃതർ ഹോട്ടൽ ഉടമയ്ക്കും കിഫ്ബിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽ ജീവൻ പദ്ധതിയുടെ മണ്ണുപയോഗിച്ച് വ്യാപകമായി നിലംനികത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.


കോൺഗ്രസ് വാർഡിലും നിലംനികത്തൽ: സിപിഎം

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കോൺഗ്രസ് വാർഡായ 18ലും ജൽ ജീവൻ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് നിലംനികത്തിയതായി പരാതി. കോൺഗ്രസ് മെമ്പർ സൈബുന്നിസ ഷറഫുവിന്‍റെ വാർഡിലാണ് നിലംനികത്തിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു.


പഞ്ചായത്ത് സിപിഎം മെമ്പറായ ബീന രമേഷിന്‍റെ ഒത്താശയോടെ പള്ളിമേപ്പുറത്ത് സിപിഎം നേതാവിന്‍റെ നിലം നികത്തിയെന്നാരോപിച്ച് സൈബുന്നിസ ഷറഫുവിന്‍റെയും ഭർത്താവായ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷറഫുവിന്‍റെയും നേതൃത്വത്തിൽ കോൺഗ്രസ് കടങ്ങോട് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം 18-ാം വാർഡിലെ നിലം നികത്തലിനെതിരെ രംഗത്തുവന്നിട്ടുള്ളത്.

അതേസമയം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം സ്ഥലം ഉടമയുടെ അനുമതിപത്രം വാങ്ങിയാണ് മണ്ണ് സംഭരിച്ചതെന്നും പറമ്പായികിടക്കുന്ന സ്ഥലം നിലമാണെന്ന് അറിയില്ലായെന്നും വാർഡ് മെമ്പർ സൈബുന്നിസ ഷറഫു പറഞ്ഞു.