വരന്തരപ്പിള്ളി റോഡിലേക്കു തിരിയാന്‍ സംവിധാനമില്ല
Friday, September 27, 2024 7:28 AM IST
ആമ്പല്ലൂര്‍: അടിപ്പാത നിര്‍മാണം ആരംഭിച്ച ദേശീയപാതയിലെ ആമ്പല്ലൂരില്‍ വാഹനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതിയാകുന്നില്ല.

പുതുക്കാടുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് വരന്തരപ്പിള്ളി റോഡിലേക്കുതിരിയാന്‍ സംവിധാനമില്ലാത്തത് ആദ്യദിവസം മുതല്‍ തലവേദനയാണ്. ആമ്പല്ലൂര്‍ ജംഗ്ഷനില്‍നിന്ന് വീണ്ടും ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ച് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം യുടേണ്‍ തിരിഞ്ഞാണ് ഇവര്‍ ആമ്പല്ലൂരിലെത്തുന്നത്. പുതുക്കാടുനിന്നു ഒന്നരകിലോമീറ്റര്‍ ദൂരം കടന്ന് വരന്തരപ്പിള്ളി റോഡിലേക്ക് തിരിയേണ്ടവര്‍ ഇരട്ടിവഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

ഈ വാഹനങ്ങള്‍ ടോള്‍ബൂത്തിനുമുന്നിലെ തിരക്കില്‍പ്പെട്ടാല്‍ യാത്രാദുരിതം ഇരട്ടിയാവും. ആമ്പല്ലൂര്‍ ജംഗ്ഷനോടുചേര്‍ന്ന് യുടേണ്‍ തിരിയാന്‍ സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സര്‍വീസ് റോഡുകളുടെ പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ദേശീയപാത അഥോറിറ്റിയും ജില്ലാ ഭരണകൂടവും ഇടപെടണമെന്നുമാണ് പ്രധാന ആവശ്യം. ഇപ്പോള്‍ അടിപ്പാതയ്ക്കായി ഒരു പില്ലറിനുള്ള കുഴിയെടുക്കലാണ് നടക്കുന്നത്. തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതത്തെയാണ് ഇത് ബാധിച്ചിട്ടുള്ളത്.


ദേശീയപാതയുടെ മറുവശത്തുകൂടി കുഴിയെടുത്താല്‍ ഇരുവശത്തേക്കുള്ള വാഹനഗതാഗതവും ദുരിതപൂര്‍ണമാകും. മുന്നൊരുക്കങ്ങള്‍ നടത്താതെ ദേശീയപാത പൊളിച്ചുതുടങ്ങിയതോടെ ആമ്പല്ലൂരില്‍ പൊടിശല്യവും രൂക്ഷമാണ്. ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണത്തിന് ദേശീയപാത അഥോറിറ്റി പറയുന്ന സമയപരിധി 10 മാസമാണ്. അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഒരുവര്‍ഷത്തോളം ആമ്പല്ലൂര്‍ പ്രദേശവാസികളെ കാത്തിരിക്കുന്നത് വലിയ യാത്രാദുരിതമായിരിക്കും.