ശീതീകരിച്ച ആകാശപ്പാത ഇന്നു തുറക്കും, ഉദ്ഘാടകൻ മന്ത്രി എം.ബി. രാജേഷ്
Friday, September 27, 2024 7:33 AM IST
തൃശൂർ: അമൃത് പദ്ധതിപ്രകാരം 11 കോടി ചെലവിട്ടു കോർപറേഷൻ ശക്തൻനഗറിൽ നിർമിച്ച ശീതീകരിച്ച ആകാശപ്പാതയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് അഞ്ചിനു മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്നു മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

സെന്‍ട്രലൈസ്ഡ് എസിയുടെ സ്വിച്ചോണ്‍ മന്ത്രി അഡ്വ. കെ. രാജനും ലിഫ്റ്റ് ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദുവും ആകാശപ്പാതയുടെ നെറ്റ് സീറോ എനര്‍ജി തലത്തിലുള്ള സൗരോര്‍ജ പാനല്‍ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും സിസിടിവിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎയും നിർവഹിക്കും. മേയർ അധ്യക്ഷത വഹിക്കും.

ഒന്നാംഘട്ടത്തില്‍ ആകാശപ്പാതയുടെ അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കില്‍, രണ്ടാംഘട്ടത്തില്‍ പൂര്‍ണമായി ശീതീകരിച്ച് നാലു പ്രവേശനകവാടങ്ങളിലും ലിഫ്റ്റുകളും നെറ്റ് സീറോ എനര്‍ജിക്കായി സൗരോര്‍ജം ഉത്പാദിപ്പിക്കാൻ സോ ളാര്‍ പാനലുകളും 20 സിസിടിവി കാമറകളും ഉൾപ്പെടെയാണ് പണികൾ പൂർത്തീകരിച്ചിട്ടുള്ളത്.

ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ- മാംസ മാർക്കറ്റ്, പഴം- പച്ചക്കറി മാർക്കറ്റ്, ശക്തൻ പ്രദർശന ഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ആകാശപ്പാതയിലേക്കു ലിഫ്റ്റിലൂടെയും ചവിട്ടുപടികളിലൂടെയും പ്രവേശിക്കാം.

എട്ടുകോടി രൂപ ചെലവിൽ ആകാശപാതയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കഴിഞ്ഞവർഷം ഓഗസ്റ്റ് 15ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പൊതുജനങ്ങൾക്കു തുറന്നുകൊടുത്തിരുന്നു. 2018ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2019ലാണ് ആരംഭിച്ചത്. കിറ്റ് കോയാണ് രൂപകല്പന.

പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരും പങ്കെടുത്തു.