പള്ളിമേപ്പുറത്തെ വ്യാപക വയൽനികത്തൽ : പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു
Friday, September 27, 2024 7:28 AM IST
എരുമപ്പെട്ടി: ജൽ ജീവൻ പദ്ധതിയുടെ മണ്ണുപയോഗിച്ച് അനധികൃതമായി വയൽ നികത്തുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് മെമ്പർമാരും നേതാക്കളും പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു.

ജൽ ജീവൻ പദ്ധതിക്കുവേണ്ടി പൈപ്പ് ഇടുന്നതിന് ചാല് കീറിയെടുക്കുന്ന മണ്ണ് വൻതോതിൽ കടങ്ങോട് പള്ളിമേപ്പുറം പ്രദേശത്ത് വയലിൽ തള്ളിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എരുമപ്പെട്ടി പോലീസ് മണ്ണ് കൊണ്ടുവന്ന ലോറി പിടിച്ചെടുത്തു. വില്ലേജ്, പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസറും സ്ഥലം സന്ദർശിച്ചിരുന്നു.

മൂന്നാംവാർഡ് മെമ്പറുടെ ഒത്താശയോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലം നികത്താനാണ് ശ്രമമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ ഉപരോധസമരം നടത്തിയത്.

സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സിപിഎം നേതാവിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. എരുമപ്പെട്ടി എസ്ഐ യു. മഹേഷിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റുചെയ്ത് നീക്കി.


മണ്ഡലം പ്രസിഡന്‍റ് ഷറഫു പന്നിത്തടം, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്, വ്യാപാരി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എച്ച്. നൗഷാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രഞ്ജു, പഞ്ചായത്ത് മെമ്പർമാരായ സൈബുന്നിസ ഷറഫു, ജോളി തോമസ്, രജിത ഷാജി തുടങ്ങിയവർ നേതൃത്വംനൽകി.

കോണ്‌ഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന്

എരുമപ്പെട്ടി: വയൽനികത്താൻ സിപിഎം നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുവെന്ന കോൺഗ്രസിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറി കെ. മായാദേവി അറിയിച്ചു. കടങ്ങോട് പള്ളിമേപ്പുറത്ത് വയലിൽ ജൽ ജീവൻ പദ്ധതിയുടെ മണ്ണ് നിക്ഷേപിച്ചത് പഞ്ചായത്തിന്‍റെ അറിവോടെയല്ല. പഞ്ചായത്തിൽ ഇതിനുവേണ്ട കത്ത് തന്നിട്ടില്ല.

അതിനാൽതന്നെ അനുമതി നൽകിയിട്ടില്ല. വിവരം അറിഞ്ഞയുടൻ സ്ഥലം സന്ദർശിച്ച് മണ്ണ് നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. സത്യസന്ധമായി കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിഷേധാർഹമാണെന്നും സെക്രട്ടറി അറിയിച്ചു.