കേരളവർമയിലെ പീഡനം: മാനേജ്മെന്‍റിനെ അറിയിക്കാതിരുന്ന പ്രിൻസിപ്പലിനെതിരേ നടപടിവരും
Friday, September 27, 2024 7:28 AM IST
തൃശൂർ: കേരളവർമ കോളജിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടതും തുടർന്നുണ്ടായ പോലീസ് അറസ്റ്റും കോളജ് മാനേജ്മെന്‍റിനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയ കോളജ് പ്രിൻസിപ്പലിനെതിരേ നടപടിയുണ്ടാകും. കെപിസിസി സെക്രട്ടറി എ. പ്രസാദ് കോളജ് മാനേജരായ കൊ ച്ചിൻ ദേവസ്വം സെക്രട്ടറിക്കു നൽകിയ പരാതിയിലാണ് നടപടി. 

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവും കോളജിൽ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായിരുന്ന സനീഷ് ആണ് ഓഗസ്റ്റ് പതിനഞ്ചിന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ ഇപ്പോഴും ജില്ലാ ജയിലിൽ റിമാൻഡിലാണ്.
2023 മേയിലാണ് എസ്എഫ് ഐ പ്രവർത്തകകൂടിയായിരുന്ന രണ്ടാംവർഷ വിദ്യാർഥിനി കോളജിലെ ക്ലാസ് മുറിയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെ ടുന്നത്. പെണ്‍കുട്ടി പലവട്ടം ആത്മഹത്യക്കു ശ്രമിക്കുകയും പഠനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് പന്ത്രണ്ടിനു നൽകിയ പരാതിയിലാണ് മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റ് നടക്കുന്നത്.
പെണ്‍കുട്ടിയെയും പ്രതിയെയും വെസ്റ്റ് പോലീസ് കോളജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

വെസ്റ്റ് പോലീസ് നൽകിയ റിപ്പോർട്ടനുസരിച്ച് കോളജ് കൗണ്‍സിൽ സനീഷിനെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റം കോളജ് മാനേജ്മെന്‍റായ കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ല.
എ. പ്രസാദ് നൽകിയ പരാതിയിൽ ഇടപെട്ട മാനേജർ പ്രിൻസിപ്പലിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അറസ്റ്റും പീഡനവിവരവും മറച്ചുവച്ചതിലും വിശദീകരണം തേടിയിരുന്നു.
പരാതിയിൽ അഞ്ചിനു പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പോലീസ് റിപ്പോർട്ട് നൽകിയിരുന്നില്ല. ഈ റിപ്പോർട്ടിൽ പോലീസ് റിപ്പോർട്ടിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല.
തുടർന്ന് അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് ഓഫീസർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതായും അതിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും എ. പ്രസാദിനു ലഭിച്ച മറുപടിയിൽ പറയുന്നു.