പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു: അധികൃതര്‍ക്കു മൗനം
Friday, September 27, 2024 7:28 AM IST
ഇരിങ്ങാലക്കുട: നഗരസഭയുടെ 31-ാം വാര്‍ഡ് കാരുകുളങ്ങരയില്‍ ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിടുമ്പോളും നടപടി എടുക്കാതെ അധികൃതര്‍.
കാരുകുളങ്ങര പുത്തരിക്കാട്ടില്‍ റോഡിലാണു ജലജീവന്‍ പദ്ധതി പ്രകാരം സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് സ്ഥാപിച്ചതിനു ശേഷം മൂടിയ മണ്ണില്‍ റോഡിലൂടെ പോയ വാഹനത്തിന്റെ ടയര്‍ താഴ്ന്നാണു പൈപ്പ് പൊട്ടിയത്.

ഇതേ തുടര്‍ന്നു നാട്ടുകാര്‍ കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാറിനു പരാതി നല്‍കി. ആദ്യം വാട്ടര്‍ അഥോറിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും പിന്നീട് അസി. എന്‍ജിനീയറെയും റിപ്പയറിംഗ് ജോലിചെയ്യുന്ന ആളെയും നേരിട്ടും വിവരം അറിയിച്ചിരുന്നതായി കൗണ്‍സിലര്‍ പറയുന്നു.


പരാതിപ്പെട്ടിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു കൗണ്‍സിലറുടെയും വിമര്‍ശനം. എത്രയും വേഗം പൊട്ടിയ പൈപ്പുകള്‍ പുഃനസ്ഥാപിച്ച് വെള്ളം പാഴാകുന്നത് ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.