തൃശൂർ: കാലത്തിന്റെ വെല്ലുവിളികളെ മുന്‍കൂട്ടിക്കണ്ട ചിന്തകനായിരുന്നു തായാട്ട് ശങ്കരനെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്. സാഹിത്യനിരൂപകനും ചിന്തകനും വാഗ്മിയുമായിരുന്ന തായാട്ട് ശങ്കരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. അനില്‍ തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും എന്ന വിഷയത്തില്‍ ശതാബ്ദിസ്മാരക പ്രഭാഷണം നടത്തി. പ്രഫ. പി.എന്‍. പ്രകാശ്, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ പ്രസംഗിച്ചു. അശോകന് ചരുവില്‍, ഹമീദ് ചേന്ദമംഗലൂർ, ആര്.പാര്‍വതീ ദേവി എന്നിവർ സെമിനാര്‍ അവതരിപ്പിച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മോബിന് മോഹന്‍ സ്വാഗതവും കെ.എസ്. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.