അലക്സ് യാത്രയായി: ചമയങ്ങളില്ലാത്ത ലോകത്തേക്ക്
Friday, August 2, 2024 10:47 PM IST
മുട്ടം: കലാരംഗത്തു നിറഞ്ഞുനിന്ന നർത്തകനും നൃത്താധ്യാപകനും മേക്കപ്പ് ആർട്ടിസ്റ്റുമായ മുട്ടം കല്ലാനിക്കൽ അലക്സ് തോമസ് (53) ചമയങ്ങൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. നൃത്തത്തിനായി കുട്ടികളെ ഒരുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.

കോലാനിയിൽ സ്കൂൾ കലോത്സവത്തിലെ നൃത്തമത്സരത്തിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികളെ ഒരുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തപസ്യ കലാ സാഹിത്യവേദി തൊടുപുഴ യൂണിറ്റ് അംഗമാണ്. നൃത്തരംഗത്ത് ഏറെ തിളങ്ങിയ കലാകാരനാണ് അലക്സ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിലും കോളജുകളിലും നൃത്താധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മക്കളായ അഥീനയും ആദിതും കലാരംഗത്ത് കഴിവ് നേടിയവരാണ്. അഥീന നല്ലൊരു നർത്തകി കൂടിയാണ്. അടുത്തിടെയാണ് കാലടി സംസ്കൃത സർവകലാശാലയിൽനിന്നു ബിഎ സംസ്കൃതത്തിൽ അഞ്ചാം റാങ്ക് നേടിയത്.

ജീവിതത്തിന്‍റെ ചമയങ്ങൾ അഴിച്ചു വച്ചുള്ള അലക്സിന്‍റെ മടക്കം നാട്ടുകാരെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും വേദനയിലാഴ്ത്തി. ഭാര്യ: ജോളി.