കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കി
Friday, August 2, 2024 10:47 PM IST
കട്ടപ്പന: മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി കാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ച് നീക്കി. റോഡ് കൈയേറി നിർമിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത് . പതിറ്റാണ്ടുകൾക്ക് മുമ്പ് മേഖലയിൽ പ്രവർത്തനമാരംഭിച്ച വ്യാപാരസ്ഥാപനങ്ങളായിരുന്നു ഇവ.

മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി ഐറിഷ് ഓടയും ഫുട്പാത്തും നിർമിക്കുന്നതിന് കെട്ടിടങ്ങൾ തടസമായിരുന്നു.

റോഡ് പുറമ്പോക്കിൽ നിർമിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് നിരവധി നോട്ടീസുകൾ നൽകിയിരുന്നുവെങ്കിലും വ്യാപാരികൾ തയാറായിരുന്നില്ല. ഇതോടെ പ്രതിഷേധങ്ങളും ഉയർന്നു വന്നു.

പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നു വീണ്ടും അവസാനഘട്ട നോട്ടീസും നൽകിയതോടെ വ്യാപാരികൾ കോടതിയെ സമീപിക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.


എന്നാൽ, വിവിധ ചർച്ചകൾ നടന്നതോടെ വ്യാപാരികൾ കടകൾ ഒഴിഞ്ഞു പോകാൻ തയാറാവുകയായിരുന്നു. ഇവരിൽ പലരും കെട്ടിടങ്ങൾ ഭാഗികമായി പൊളിക്കുകയും ചെയ്തു. തുടർന്നാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പൂർണമായി പൊളിച്ച് നീക്കാൻ നടപടി സ്വീകരിച്ചത്.

മുൻപ് കെട്ടിടങ്ങൾ തടസമായി നിന്നിരുന്നതോടെ മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി നിർമിക്കേണ്ടിയിരുന്ന ഐറിഷ് ഓടയുടെ നിർമാണം മേഖലയിൽ നടന്നിരുന്നില്ല .

വ്യാപാരസ്ഥാപനങ്ങൾ പൂർണമായി പൊളിച്ചുനീക്കിയതോടെ ഇവിടെ ഫുട്ട്പാത്തടക്കം നിർമിക്കാനാണ് ലക്ഷ്യം.