മരച്ചില്ലകൾ ലൈനിൽ തട്ടി വൈദ്യുതിമുടക്കം പതിവായി
Friday, August 2, 2024 10:47 PM IST
വണ്ണപ്പുറം: പഞ്ചായത്തിനു മുൻവശത്തുള്ള വൈദ്യുതി ലൈനിൽ മരക്കൊന്പ് തട്ടി വൈദ്യുതി മുടക്കം പതിവാകുന്നു. മഹാഗണി ഉൾപ്പെടെയുള്ള വൻമരങ്ങൾ ഇവിടെ നിൽക്കുന്നുണ്ട്.
ഇതിന്‍റെ ശിഖരങ്ങൾ ലൈനിൽ തട്ടിയാണ് വൈദ്യുതി മുടങ്ങുന്നത്.

നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ഭാഗമാണിത്. ഈ പ്രദേശത്ത് കാറ്റടിച്ചാൽ വൈദ്യുതി പോകുന്നതു പതിവാണെന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും പറഞ്ഞു. വൈദ്യുതി ലൈൻ മരത്തിൽ തട്ടിനിൽക്കുന്നതു മൂലം അപകടസാധ്യതയും ഏറെയാണ്.


ഇവിടെയുള്ള പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി എന്നിവിയുടെ പ്രവർത്തനത്തെയും ഇതു ബാധിക്കുന്നുണ്ട്.

ടച്ച് വെട്ടിന്‍റെ പേരിൽ നിരവധി തവണ വൈദ്യുതി തടസപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ മരച്ചില്ലകൾ വെട്ടിനീക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

അടിയന്തരമായി മേഖലയിലെ മരച്ചില്ലകൾ പൂർണമായും വെട്ടി നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.